Advertisment

വാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ ശത്രുഘ്‌നന്‍ സിന്‍ഹയെ രംഗത്തിറക്കി മോദിയെ തളക്കാന്‍ പ്രതിപക്ഷ നീക്കം. എസ്പി ടിക്കറ്റില്‍ മത്സരിക്കും. ബിഎസ്പിയും കോണ്‍ഗ്രസും പിന്തുണക്കും

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ലക്‌നൗ: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാരണാസിയില്‍ തന്നെ തളക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ വിമത ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയെ രംഗത്തിറക്കും. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായി സിന്‍ഹ നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും സിന്‍ഹ മത്സരിക്കുക. ബി എസ്പിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പിന്തുണ നല്‍കും .

തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ മുന്‍ സിനിമാ താരം കൂടിയായ സിന്‍ഹ ബി.ജെ.പി വിടുമെന്നാണ് വിലയിരുത്തല്‍ . സിന്‍ഹ സ്ഥാനാര്‍ത്ഥിയായാല്‍ മോദിക്ക് വാരണാസി എളുപ്പമാകില്ലെന്നുമാണ് പ്രതിപക്ഷ നേതാക്കള്‍ കണക്കുകൂട്ടുന്നത്.


കഴിഞ്ഞ കുറച്ചുകാലമായി കടുത്ത മോദി വിമര്‍ശകനാണ് ശത്രുഘ്‌നന്‍ സിന്‍ഹ. വാരണാസിയിലെ പ്രമുഖ സമുദായമായ കയാസ്ത വിഭാഗക്കാരില്‍ ശത്രുഘ്‌നന്‍ സിന്‍ഹക്ക് ഉള്ള സ്വാധീനവും തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്


സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വാരണാസി സീറ്റില്‍ വിജയം ഉറപ്പിക്കാനായി എ.എ.പി പിന്തുണ തേടാനും എസ്.പി നേതാക്കന്മാര്‍ ശ്രമിക്കുന്നുണ്ട്. എ.എ.പി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിയില്‍ വാരണാസിയില്‍ രണ്ടാമതെത്തിയത്.

കഴിഞ്ഞ ദിവസം ലക്‌നൗവില്‍ സമാജ് വാദി പാര്‍ട്ടി സംഘടിപ്പിച്ച ജയ്പ്രകാശ് നാരായണ്‍ അനുസ്മരണ ചടങ്ങില്‍ ശത്രുഘ്‌നന്‍ സിന്‍ഹയും യശ്വന്ത് സിന്‍ഹയും പങ്കെടുത്തിരുന്നു. ചടങ്ങില്‍ സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിനോടൊപ്പമാണ് ഇരുവരും വേദി പങ്കിട്ടത്.

loksabha election
Advertisment