ആലപ്പുഴ: ദാഹിച്ചു വലഞ്ഞു വരുമ്പോൾ കരിക്ക് കൊടുത്താല്‍ വെള്ളം കുടിച്ചിട്ട് തൊണ്ണാന്‍ കൊണ്ടെറിയുന്ന സ്വഭാവമുള്ളവരെ തിരിച്ചറിയണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമുദായത്തെ തകര്‍ക്കാനിറങ്ങിയിട്ടുള്ള കുലം കുത്തികളാണ് അവര്‍. ആനയെ ഏലക്കാ കൊണ്ട് എറിയുന്നത് പോലെയാവും അവരുടെ ശ്രമങ്ങൾ.
എസ്.എന്‍.ഡി.പി യോഗം റിസീവറെ വച്ചു ഭരിപ്പിക്കുമെന്ന് പറഞ്ഞ് ഒരാള്‍ കോടതി കയറി നടക്കുന്നു. മാവേലിക്കരക്കാരനായ ഒരു മാന്യനും പഴയൊരു പൊലീസ് മേധാവിയുമാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നുവെന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി.
എന്നെ ജയിലില്‍ കിടത്തുമെന്നാണ് പറയുന്നത്. ആരാണ് ജയിലില്‍ പോകുന്നതെന്ന് കാണാം. ഞാന്‍ വീട്ടില്‍ തന്നെയുണ്ടാവും. മൈക്രോ ഫിനാന്‍സിന്റെ ഫണ്ട് വകമാറ്റിയപ്പോള്‍ ചിലര്‍ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടപ്പോഴാണ് കേസെടുത്ത് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്. അതിന് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? പെണ്ണുങ്ങളെ പറ്റിച്ചെടുത്ത കാശ് എവിടെപ്പോയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.