Advertisment

ആര്യങ്കാവിലെ ആര്‍ടിഒ, എക്‌സൈസ് ചെക്ക് പോസ്റ്റുകളില്‍ സ്വാമിമാരുടെ വേഷത്തിലെത്തി വിജിലന്‍സിന്റെ മിന്നല്‍ പരിശോധന;  ‘പടി’ പണം പിടിച്ചെടുത്തു 

New Update

തിരുവനന്തപുരം : ആര്യങ്കാവിലെ ആര്‍ടിഒ, എക്‌സൈസ് ചെക്ക് പോസ്റ്റുകളില്‍ സ്വാമിമാരുടെ വേഷത്തിലെത്തി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ‘പടി’ പണം പിടിച്ചെടുത്തു. അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനങ്ങളില്‍നിന്നു വാങ്ങിയത് ഉള്‍പ്പെടെയുള്ള തുകയാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍നിന്ന് ശബരിമലയ്ക്ക് പോകുന്ന വാഹനങ്ങളില്‍നിന്ന് പടി പറ്റുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Advertisment

publive-image

സ്വാമിവേഷത്തില്‍ ചെക്ക് പോസ്റ്റിലും പരിസരത്തും വിജലിന്‍സ് ടീം നിരീക്ഷണം നടത്തിയിരുന്നു. കൊല്ലം വിജിലന്‍സ് ആന്‍ഡ് ആന്‍ഡി കറപ്ഷന്‍ ബ്യൂറോയിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജയഘോഷാണ് സ്വാമി വേഷത്തില്‍ ചെക്ക്പോസ്റ്റ് പരിസരത്തെത്തിയത്.

വാഹനങ്ങളുടെ വരവും പോക്കും പടിവാങ്ങുന്നതും ഒരുമണിക്കൂര്‍ നേരം സിപിഒ നിരീക്ഷിച്ചു. തുടര്‍ന്നായിരുന്നു സംഘത്തിന്റെ മിന്നല്‍ പരിശോധന. വിവിധ വാഹനങ്ങളില്‍നിന്ന് പടിയായി കൈപ്പറ്റിയ 16,960 രൂപ പിടിച്ചെടുത്തു.

വാഹനം അതിര്‍ത്തി കടക്കുമ്പോള്‍ എടുക്കുന്ന സ്പെഷ്യല്‍ പെര്‍മിറ്റ് നല്‍കുന്നതിനു വേണ്ടിയാണ് പടിവാങ്ങുന്നത്. പണം നല്‍കാന്‍ തയ്യാറാവാത്തവരില്‍നിന്ന് പലകാരണങ്ങള്‍ ചുണ്ടിക്കാട്ടി പിഴ ചുമത്തും. വാഹനം ഒന്നിന് 500 രൂപയാണ് മിനിമം പടി.

എക്സൈസ് ചെക്ക് പോസ്റ്റിലെത്തിയ വിജിലന്‍സ് ടീമിനെക്കണ്ട് ഒരു ഉദ്യോഗസ്ഥന്‍ കൈവശം വച്ചിരുന്ന 760 രൂപ ചുരുട്ടിയെറിഞ്ഞു. എന്നാല്‍, ഉദ്യോഗസ്ഥനെക്കൊണ്ടു തന്നെ എറിഞ്ഞ പണം തിരികെ എടുപ്പിച്ചു. തമിഴ്‌നാട്ടില്‍ല്‍നിന്നുള്ള ഡ്രൈവര്‍ വാഹനത്തിന്റെ രേഖകള്‍ക്കുള്ളില്‍ വച്ച് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതും കൈയോടെ പിടിച്ചു.

Advertisment