Advertisment

ജയിലില്‍ ടെലിവിഷൻ, സ്വകാര്യ ശുചിമുറി, കിടക്ക, മുറ്റം, ലൈബ്രറി - കോടികള്‍ തട്ടിച്ച് വിദേശത്തേയ്ക്ക് മുങ്ങിയ വിജയ്‌ മല്യ മടങ്ങിവന്നാല്‍ ജയിലില്‍ സുഖവാസം ഒരുക്കാമെന്ന്‍ സര്‍ക്കാര്‍ ലണ്ടന്‍ കോടതിയില്‍

New Update

publive-image

Advertisment

ന്യൂഡൽഹി∙ ടെലിവിഷൻ, സ്വകാര്യ ശുചിമുറി, കിടക്ക, വസ്ത്രങ്ങൾ കഴുകാനുള്ള സ്ഥലം, മുറ്റം... കോടികള്‍ തട്ടിച്ച് വിദേശത്തേയ്ക്ക് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യ മടങ്ങിവന്നാല്‍ പാർപ്പിക്കാൻ ഉദേശിക്കുന്ന ആർതർ റോഡ് ജയിലിലെ ബാരക്ക് നമ്പർ 12 ലെ സൗകര്യങ്ങള്‍ ഇങ്ങനെ പോകുന്നു .

ബ്രിട്ടനിലെ മജിസ്ട്രേട്ട് കോടതിയിൽ സിബിഐ സമർപ്പിച്ച എട്ടു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ രൂപത്തില്‍ സമര്‍പ്പിച്ച വിശദീകരണത്തിലാണ് ഈ വിവരങ്ങള്‍ . ഇന്ത്യയിലെത്തിച്ചാൽ തന്നെ പീഡിപ്പിക്കുമെന്നുള്ള മല്യയുടെ വാദത്തെ തുടർന്നു ആർതർ റോഡ് ജയിലിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ കഴിഞ്ഞ മാസം കോടതി ഉത്തരവിട്ടിരുന്നു.

publive-image

ഇതുകൂടാതെ ജയിലിലെ മെഡിക്കൽ സൗകര്യങ്ങൾ, സുരക്ഷ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും സിബിഐ കോടതിയെ ധരിപ്പിച്ചു. കൊടുംകുറ്റവാളികളെയോ, അതീവ സുരക്ഷാപ്രാധാന്യമുള്ള കുറ്റാരോപിതരെയോ ആണു 12–ാം നമ്പർ ബാരക്കിൽ പാർപ്പിക്കുക. രണ്ടുനിലകളിലായി എട്ടു സെല്ലുകളാണിവിടെ.

publive-image

സിസിടിവി ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരുമായി അതീവ ജാഗ്രതയുണ്ടാകും. അടുത്തിടെ ആഭ്യന്തര വകുപ്പ് ജയിലിൽ സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു. ഈ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചുണ്ട്. മല്യയ്ക്ക് പ്രത്യേകമായി ലൈബ്രറി സൗകര്യം ഒരുക്കുമെന്നും സിബിഐ വ്യക്തമാക്കി.

publive-image

9000 കോടി രൂപയുടെ വായ്പാ തട്ടിപ്പു കേസിൽ പ്രതിയായ മല്യയെ കഴിഞ്ഞ ഏപ്രിലിൽ ലണ്ടനിൽ അറസ്റ്റ് ചെയ്തിരുന്നു. അന്നു മുതൽ ജാമ്യത്തിലാണ്. മല്യയെ വിട്ടുകിട്ടാനുള്ള കേസിൽ ഡിസംബർ മുതൽ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട് കോടതി വാദം കേൾക്കുകയാണ്.

publive-image

മജിസ്ടേട്ട് കോടതി വിധി അനുകൂലമായാലും മല്യയെ ഇന്ത്യയിലെത്തിക്കുക എളുപ്പമാകില്ല. നാടുകടത്തൽ ഉത്തരവ് വരാൻ രണ്ടുമാസം എടുക്കും. മേൽക്കോടതിയിൽ അപ്പീലിനും അവസരമുണ്ട്.

latest vijay mallya
Advertisment