Advertisment

വിജയകാന്തിന്‍റെ പ്രസംഗവേദിയിലേയ്ക്ക് കല്ലേറ്. സംഭവം നടന്‍റെ ഭാര്യ ഉള്‍പ്പെടെ വേദിയില്‍ ഇരിക്കുമ്പോള്‍

New Update

publive-image

Advertisment

മധുര: വെടിക്കെട്ട് നിരോധനത്തിനെതിരെയുള്ള പ്രസംഗത്തിനിടെ നടനും ദ്രാവിഡ കഴകം ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിനെതിരെ കല്ലേറ്. ശിവകാശിയില്‍ ഒരു സ്‌റ്റേജില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് സംഭവം.

കല്ലേറിനെ തുടര്‍ന്ന് ഏതാനും മിനിറ്റുകളോളം വിജയകാന്തിന് പ്രസംഗം നിര്‍ത്തേണ്ടി വന്നു. വിജയകാന്തിന്റെ ഭാര്യയും വേദിയിലിരിക്കെയായിരുന്നു കല്ലേറ്.

വെടിക്കെട്ട് നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ജീവിതമാര്‍ഗം അടഞ്ഞ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന യോഗത്തിലാണ് വിജയകാന്തിന് നേരെ കല്ലേറുണ്ടായത്.

നിലവില്‍ വെടിക്കെട്ട് നിരോധനമില്ലെങ്കിലും ശിവകാശിയിലെ വെടിമരുന്ന് വ്യവസായം തളര്‍ച്ച നേരിടുകയാണ്. ഉത്തരേന്ത്യയില്‍ നിന്ന് മുന്‍പുണ്ടായിരുന്ന അത്രയും ആവശ്യക്കാര്‍ ഇപ്പോള്‍ ശിവകാശി വെടിമരുന്നിനില്ല.

ശിവകാശിയില്‍ നിര്‍മ്മിക്കുന്ന വെടിമരുന്ന് പരിസ്ഥിതി മലിനീകരണത്തിന്റെ പേരില്‍ നിരോധിക്കുമ്പോള്‍ ചൈനീസ് പടക്കങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയാണെന്ന് വിജയകാന്ത് ആരോപിച്ചു.

സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും അഴിമതി നിറഞ്ഞിരിക്കുകയാണ്. ബസ് നിരക്ക് വര്‍ധനവിനെതിരെ തന്റെ പാര്‍ട്ടി സമതം ആരംഭിക്കുമെന്നും വിജയകാന്ത് പറഞ്ഞു.

aiadmk dmk tamilnadu
Advertisment