തിരുവനന്തപുരം: പദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രിക്കെതിരേ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടാണ് സിപിഎം മറുപടി നല്‍കിയതെന്നും വിജയരാഘവന്‍ പറഞ്ഞു.
കെപിസിസി അധ്യക്ഷന്‍ വിഷയങ്ങളെ കൈകാര്യം ചെയ്യേണ്ട രീതിയിലല്ല അദ്ദേഹം കൈകാര്യം ചെയ്തത്. സ്വാഭാവികമായും സുധാകരന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അതേതരത്തില്‍ തന്നെ സിപിഎം മറുപടി നല്‍കിയിട്ടുണ്ട്. ഇതോടെ അക്കാര്യം അവസാനിച്ചു. എല്ലാദിവസവും ഇതിന് മറുപടി പറയേണ്ട കാര്യമില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
കേന്ദ്രസർക്കാരിനെ ന്യായീകരിക്കാനാണ് സംസ്ഥാനം ഇന്ധന നികുതി കുറക്കണം എന്ന് യുഡിഎഫ് ആവശ്യപ്പെടുന്നതെന്ന് വിജയരാഘവൻ ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേരളത്തിലേക്കാളും ഇന്ധനനികുതി ഈടാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാരിന്റേത് സാധാരണക്കാരെ സഹായിക്കുന്ന സമീപനമല്ല. പെട്രോൾ ഡീസൻ വില ഏത് സമയവും നൂറ് കടക്കും. ഈ സാഹചര്യത്തിൽ ജൂൺ 30 ന് വൈകുന്നേരം നാല് മണിക്ക് എല്ലാ പഞ്ചായത്ത് വാർഡുകളിലും എൽ ഡി എഫ് പ്രതിഷേധം സംഘടിപ്പിക്കും. 25000 ത്തോളം കേന്ദ്രങ്ങളിലായാണ് പ്രതിഷേധം.
സർക്കാരിന്റെ ഭാഗത്ത് നിന്ന് വേഗതയേറിയ ഭരണ നിർവഹണമുണ്ടാകണം. ഇതിനെക്കുറിച്ച് പാർട്ടി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇന്നത്തെ സാമ്പത്തിക സ്ഥിതിയിൽ സംസ്ഥാനങ്ങൾക്ക് ഇന്ധന വില കുറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മരംമുറി വിഷയത്തില്‍ സര്‍ക്കാര്‍ യഥാസമയം നടപടിയെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കര്‍ഷക അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ ആവശ്യം അനുസരിച്ചാണ് അവരുടെ മരങ്ങള്‍ മുറിക്കാനായി ഉത്തരവിറക്കിറക്കിയത്. ഇത് ദുര്‍വിനിയോഗം ചെയ്തപ്പോള്‍ തന്നെ സര്‍ക്കാര്‍ ശക്തമായ നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.