കൊച്ചി: വയലിലെ വാഴയില്‍ കഴുത്തു കുരുങ്ങി മരിച്ചിരിക്കുന്ന നിലയില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ആസാദ് ഹിന്ദ് ഫൗജ് ഹൈക്കോടതിയെ സമീപിക്കുന്നു. ആറ് മാസം മുമ്പാണ് സംഭവം നടന്നത്. വിജേഷ് ബാബു എന്ന വിദ്യാര്‍ത്ഥിയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
വാഴ വള്ളിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വാഴവള്ളിയിൽ തൂങ്ങി വിജേഷ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആസാദ് ഹിന്ദ് ഫൗജ് നാഷണൽ കോർഡിനേറ്റർ ഡോ.ശിഹാബുദ്ധീൻ വിജേഷിന്റെ അഞ്ചലിലെ ഏരൂർ ഉള്ള വീടും ശവകുടീരവും സന്ദർശിച്ചു.
വിജേഷിന്റെ രക്ഷകർത്താക്കളും ആയി സംസാരിക്കുകയും എല്ലാവിധ പിന്തുണയും നിയമ സഹായങ്ങളും ഉറപ്പ് നൽകുകയും ചെയ്തു. ആസാദ് ഹിന്ദ് ഫൗജ് വിജേഷിന് ന്യായം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിക്കും. അടുത്ത ദിവസം തന്നെ പ്രമുഖനായ അഭിഭാഷകനുമായി ചേർന്നു ടി വിഷയത്തിൽ ഹർജി സമർപ്പിക്കും.