ഡൽഹി : ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റിൽ. ഉജ്ജെയ്നിൽ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് റിപ്പോർട്ട്. വികാസ് ദുബെയ്ക്കായി യു പി പൊലീസ് ഉത്തരേന്ത്യ ഒട്ടാകെ കർശന പരിശോധനയാണ് നടത്തി വന്നിരുന്നത്.
കഴിഞ്ഞദിവസം പൊലീസിന്റെ പിടിയിൽ നിന്നും വികാസ് ദുബെ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഹരിയാനയിലെ ഫരീദാബാദിലെ ബാദ്കല്‍ ചൗക്ക് ഏരിയയിലെ ഒരു ഹോട്ടലില്‍ വികാസ് ദുബെ ഒളിവില്‍ താമസിച്ചിരുന്നുവെന്ന് പൊലീസ്. വിവരം അറിഞ്ഞ പൊലീസ് റെയ്ഡിനെത്തുന്നതിന് തൊട്ടുമുമ്പ് ഇയാള്‍ കടന്നുകളയുകയായിരുന്നു.