തിരുവനന്തപുരം : നാടുവിട്ട രാജ്ഭവൻ ജീവനക്കാരൻ വിനോദ് തിരിച്ചെത്തി. മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണ് നാട് വിട്ടതെന്ന് വിനോദ് പറഞ്ഞു. തമിഴ്‌നാട്ടിലെ വിവിധ ആരാധനാലയങ്ങളിൽ കഴിയുകയായിരുന്നു വിനോദ്.
മേലുദ്യോഗസ്ഥർ ജാതീയമായി അധിക്ഷേപിച്ചുവെന്നും ഇനി രാജ്ഭവനിലെ ജോലിക്ക് താത്പര്യമില്ലെന്നും വിനോദ് പറഞ്ഞു. രാജ്ഭവനിൽ ലാസ്‌കർ തസ്തികയിൽ ജോലി ചെയ്യുന്ന വിനോദ് രാജിനെ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കാണാനില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി.
കെഎസ്ഇബി ജീവനക്കാരനായ വിനോദ് 2017 ലാണ് ഡെപ്യൂട്ടേഷനിലൂടെ രാജ്ഭവനിൽ ലാസ്‌കർ ജോലിക്ക് പ്രവേശിക്കുന്നത്.