Advertisment

കല്ലട ട്രാവല്‍സ് ഉടമ സുരേഷ് തീര്‍ച്ചയായും ഇത് വായിക്കുക, കെ ആറിന്റെ ബിസിനസ് തകര്‍ത്തത് ആര്? ;ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറല്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കെ ആര്‍ എന്ന തിരുവനന്തപുരം പള്ളിക്കല്‍ കാട്ടുപുതുശ്ശേരികാരനായ വസന്തകുമാറിനെ അറിയാത്തവര്‍ തെക്കന്‍ കേരളത്തില്‍ കുറവാണ്. തന്റെതായ പ്രയത്‌നത്തിലൂടെ ബിസിനസ് രംഗത്ത് ഒരു വ്യക്തി മുദ്ര തീര്‍ക്കുകയായിരുന്നു വസന്തകുമാര്‍. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ കാട്ടുപുതുശ്ശേരി എന്ന കൊച്ചു ഗ്രാമത്തില്‍ കെ.രാഘവന്‍ (KR) മകന്‍ വസന്തകുമാര്‍ കെ ആര്‍ എന്ന പേരില്‍ ആരംഭിച്ച ശങ്കര്‍ സിമന്റ് വിതരണമായിരുന്നു കെ ആറിന്റെ ബിസിനസ് രംഗത്തെ ആദ്യ ചുവട് വെപ്പ്.

Advertisment

publive-image

സിമന്റ് വ്യാപാരം മെച്ചപ്പെട്ടതോട് കൂടി കാട്ടുപുതുശ്ശേരി കേന്ദ്രികരിച്ചു കെ ആര്‍ ഫൈനാന്‍സ് എന്ന പേരില്‍ ഒരു ധനകാര്യ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. നൂറിന് ആറു ശതമാനത്തിന് മുകളില്‍ പലിശ നല്‍കിയതിനാല്‍ പ്രദേശത്തെ മികച്ച ധനകാര്യ സ്ഥാപനമായി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല. മുസ്ലിം ഭൂരിപക്ഷ മേഖലയായ പള്ളിക്കലിലേയും പരിസര പ്രദേശങ്ങളിലെയും ആളുകള്‍ പത്തും, ഇരുപതും,അമ്പതും ലക്ഷങ്ങള്‍ കൊള്ള ലാഭം പ്രതീക്ഷിച്ചു കെ ആര്‍ ഫൈനാന്‍സില്‍ ഡെപോസിറ്റ് ചെയ്തു.

അമിത പലിശ ആഗ്രഹിച്ച നിക്ഷേപകരുടെ കോടിക്കണക്കിനു രൂപയുടെ ഗള്‍ഫ് പണം കെ ആര്‍ ഫൈനന്‍സില്‍ ഒഴുകി എത്തിയതോടെ ആറു മാസം കൊണ്ട് കോടികളുടെ ആസ്തിയില്‍ എത്തിയ കെ ആര്‍ ഈ തുക പുതിയ ബിസിനസ് സംരംഭങ്ങളിലേക്ക് ഇറക്കി ശൃംഖല വിപുലപെടുത്തി.

എ കെ ആന്റണി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു ഗണേഷ്‌കുമാറുമായുള്ള ബന്ധം ഉപയോഗിച്ച് കെ ആര്‍ പ്രൈവറ്റ് ബസ്‌കള്‍ക്ക് വ്യാപകമായി റൂട്ട് പെര്മിറ്റ് നേടി. തിരുവനന്തപുരം കൊല്ലം ജില്ലകളിലായി 80ന് മുകളില്‍ ബസുകള്‍ സര്‍വിസ് ആരംഭിച്ചു.(അക്കാലത്ത് ടാര്‍ ഇല്ലാത്ത റോഡില്‍ കൂടി പോലും കെ ആര്‍ ബസ് സര്‍വീസ് നടത്തിയിരുന്നു).

ബസ് ബിസിനസ് വളര്‍ന്നതോടെപ്പം സിമന്റ് വ്യാപാരവും വര്‍ധിച്ചു ,ശങ്കര്‍ സിമെന്റിന്റെ തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ ഡീലര്‍ ആയി കെആര്‍ മാറി. തമിഴ്‌നാട്ടിലെ സിമന്റ് ഫാക്ടറിയില്‍ നിന്ന് സിമന്റ് കൊണ്ട് വരുന്നതിനായി മാത്രം നൂറ്റി എണ്‍പതോളം നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ സ്വന്തമായി ഉണ്ടായിരുന്നു, ബസിന്റെയും ലോറിയുടെയും എണ്ണം വര്ധിച്ചതോട് കൂടി വാഹനങ്ങള്‍ക്ക് ഇന്ധനം നിറകുന്നതിനായി പെട്രോള്‍ പമ്പും ബസിനും ലോറിക്കും ബോഡിവര്‍ക്ക് ചെയ്യുന്നതിനായി വീടിനോട് ചേര്‍ന്ന് അഞ്ചു ഏക്കറില്‍ കാട്ടുപുതുശ്ശേരിയില്‍ ബോഡി വര്‍ക്ക്ഷോപ്പും ആരംഭിച്ചു.

മക്കളായ രാജേഷ്,അനീഷ്, അജേഷും ബിസിനസില്‍ ശ്രദ്ധ കേന്ദ്രികരിച്ചതോടെ കേരളത്തിലും തമിഴ് നാട്ടിലും ബാര്‍ ഹോട്ടല്‍ ശൃംഖലയും ഏക്കര്‍ കണക്കിന് ഭൂമിയുടെയും ആനകളുടെയും ഉടമയായി കെ ആര്‍ മാറി. ബസുകളുടെ എണ്ണം വര്‍ധിച്ചതോട് കൂടി പ്രദേശത്തെ നിരത്തുകളില്‍ എല്ലാം ഓരോ അഞ്ചു മിനിട്ടിലും കെ ആര്‍ ബസ് ഓടിക്കൊണ്ടിരുന്നത് ഒന്നും രണ്ടും ബസ് ഉള്ളവര്‍ക്കു ഇത് വിനയായി.കളക്ഷന്‍ ഉള്ള ബസിന് മുന്നിലും പിന്നിലും കെ ആര്‍ ഓടിയതോട് കൂടി മത്സര ഓട്ടവും ബസ് ജീവനക്കാര്‍ തമ്മിലുള്ള തെരുവിലെ കയ്യാങ്കളിയും സ്ഥിരം കാഴ്ചയായി മാറി.

കളക്ഷന്‍ കുറഞ്ഞതോടെ ഒന്നും രണ്ടും ബസ് ഉള്ളവര്‍ കിട്ടിയ വിലക്ക് കെ ആറിന് ബസ് നല്‍കി. ഇതോടെ ആറ്റിങ്ങല്‍-പുനലൂര്‍, പാരിപ്പള്ളി-കിളിമാനൂര്‍, കടയ്ക്കല്‍, അഞ്ചല്‍ റൂട്ടുകളില്‍ 60 ശതമാനവും കെ ആര്‍ ന്റെ ബസുകള്‍ ആയി മാറി. കെ ആറിന്റെ ബിസിനസ് തകര്‍ച്ചക്ക് കാരണമായി തീര്‍ന്നതും ഇതേ ബസ് ജീവനക്കാര്‍ തന്നെയാണ്. തിരുവനന്തപുരം കൊല്ലം ജില്ലാ അതിര്‍ത്തി പ്രദേശങ്ങളിലെ റൂട്ടുകളില്‍ കെ ആര്‍ ബസിന്റെ എണ്ണം വര്‍ധിച്ചതോടെ ബസ് ജീവനക്കാരുടെ അഹങ്കാരവും വര്‍ധിച്ചു. മത്സരയോട്ടവും സമയത്തെ ചൊല്ലിയുള്ള കയ്യാങ്കളിയും ദിനം പ്രതി വര്‍ധിച്ചു.

പള്ളിക്കല്‍ ടൗണില്‍ വെള്ളിയാഴ്ച നമസ്‌കാര സമയത്ത് കെ ആര്‍ ബസ് സ്ഥിരമായി ഉച്ചത്തില്‍ ഹോണ്‍ മുഴക്കുകയും ഇതു ചോദ്യം ചെയ്ത നാട്ട്കാരെ ബസ് ജീവനക്കാര്‍ കയ്യേറ്റം ചെയ്യുകയും, ഇതിനെ തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും സംഘര്‍ഷത്തില്‍ എര്‌പെടുകയും, പ്രശ്‌നം വഷളാകുകയും ചെയ്തു.

ഇതിനിടയില്‍ ഒരു പ്രാദേശിക നേതാവിന്റെ നേതൃതത്തില്‍ കെ ആര്‍ ഫിനാന്‍സ് പൊളിഞ്ഞു എന്ന് രീതിയിലുള്ള വ്യജ ആരോപണം പ്രചരിക്കപെട്ടത്തോടു കൂടി ഇടപാട്കാര്‍ ഒരുമിച്ചു ഫിനാന്‍സിനെ സമീപിച്ചു. സിമന്റ്,ബസ്, ലോറി,റിയല്‍ എസ്റ്റേറ്റ്, ക്വാറി, ക്രഷര്‍, ഹോട്ടല്‍ എന്നി പല ബിസിനസ് കളിലേക്ക് പണം ഇറക്കിയതിനാല്‍ കൂട്ടമായി ലക്ഷങ്ങള്‍ പിന്‍വലിക്കാന്‍ എത്തിയ ഇടപാട്കാര്‍ക് പെട്ടന്നു പണം നല്‍കാന്‍ കഴിഞ്ഞില്ല.

ഇത് ആരോപണം ഉന്നയിച്ചവരുടെ വാദത്തിന് മൂര്‍ച്ച കൂട്ടി. ഇടപാട്കാരുടെ സമ്മര്‍ദ്ദം സഹിക്കാനാകാതെ മുപ്പത് ലക്ഷത്തിന് മുകളില്‍ പണം നല്‍കാന്‍ ഉള്ളവര്‍ക്ക് ബസും ലോറിയും നല്‍കി പിടിച്ച് നിര്‍ത്തി. (ഈ വാഹനങ്ങള്‍കെല്ലാം ആറു ലക്ഷത്തില്‍ അധികം ഫൈനാന്‍സ് അടവ് ബാക്കി ഉണ്ടായിരുന്നു) കോടികള്‍ ഡെപോസിറ്റ് ചെയ്തവര്‍ കാരാളികോണത്തെ ക്രഷര്‍ യൂണിറ്റ് കൈക്കലാക്കി.

അഞ്ചും മുപ്പതു ലക്ഷത്തിന് ഇടയില്‍ പൈസ നിക്ഷേപിച്ച ഇരുന്നൂറോളം പേര്‍ ഒരുമിച്ച് എത്തിയതോടെ പെട്ടെന്ന് പണം നല്കാന്‍ കഴിയാത്ത വിധം കാര്യങ്ങള്‍ കൈവിട്ട് പോയി.നിക്ഷേപകര്‍ക്ക് എല്ലാ പണീ തിരികെ നല്‍കാമെന്നും അതിനായി സമയം അനുവദിക്കണമെന്ന് കെ ആര്‍ ആവശ്യപ്പെട്ടുവെങ്കിലുംനിക്ഷേപകരുടെ പ്രതിഷേധ സമരവും കേസും സമ്മര്‍ദ്ദവും ആയതോട് കൂടി വാക്ക് പാലിക്കാന്‍ ആകാതെ കെ ആര്‍ മുങ്ങുകയായിരുന്നു.

വസ്തു വിറ്റും പണയപെടുത്തിയും മക്കളെ കെട്ടിക്കാന്‍ ഉള്ള പണം കെ ആര്‍ ഫൈനാന്‍ സില്‍ നിക്ഷേപിച്ച പലരും പെരുവഴിയിലായി. കേസ് കോടതിയില്‍ എത്തിയതോടെ വസ്തു വകകള്‍ കോടതിയുടെ മേല്‍ നോട്ടത്തിലായതോടെ അന്യാധീനപെട്ട് കിടക്കുകയാണ്.രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരിസര വാസികളുടെ വസ്തുവിന്റെ റീ സര്‍വേ നമ്പര്‍ വ്യാജ രേഖ ചമച്ചു കെ ആര്‍ ലോണ്‍ എടുത്തതോട് കൂടി വസ്തു ക്രയവിക്രയം ചെയ്യാന്‍ കഴിയാതെ കുരുക്കില്‍ പെട്ടിരിക്കുകയാണ് നാട്ടുകാര്‍.

2008 ല്‍ വസന്ത കുമാര്‍ മരണപ്പെട്ടു. ഒരു മകനെ തമിഴ്‌നാട്ടിലെ ഒരു ഹോട്ടലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.അങ്ങനെ കെ ആറിന്റെ അഹങ്കാരികളും ഗുണ്ടകളുമായ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും കിളികളുടെയും ഗുണ്ടായിസം കാരണം കെ ആര്‍ എന്ന രണ്ടക്ഷര മരം തായ്വേരറ്റ് ഒരൊറ്റ ശിഖരം പോലും,എന്തിനേറെ ഒരു വിത്തുപോലും അവശേഷിക്കാതെ നിലം പൊത്തി.കല്ലട സുരേഷിപ്പോലുള്ളവര്‍ക്ക് വായിച്ചു പഠിക്കാന്‍ കെ ആറിന്റെ പതനം വലിയൊരു പാഠമാണ്.

ശ്രീജ നായര്‍

https://www.facebook.com/sreejachitram/posts/2613423305351679

Advertisment