ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാൻ നഗ്നരായി കലണ്ടറിന് പോസ് ചെയ്ത് കേംബ്രിഡ്ജ് സർവകലാശാലാ വിദ്യാർഥികൾ. ആൺകുട്ടികളും പെൺകുട്ടികളും ഇതിൽ മോഡലായിട്ടുണ്ട്. സർവകലാശാലയുടെ വാസ്തുവിദ്യാ ഭംഗിയുള്ള ഇടങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്
കോവിഡ് സാമൂഹിക അകലം പാലിക്കേണ്ടതിനാൽ പലയിടത്തു നിന്നും പകർത്തിയ ചിത്രങ്ങൾ കൂട്ടിയോജിപ്പിക്കുകയായിരുന്നു. നീന്തൽ, സെയ്‌ലിംഗ്, അത്ലറ്റിക്സ്, വോളിബാൾ, പോളോ വിഭാഗങ്ങളിലുടെ സ്പോർട്സ് വിദ്യാർത്ഥികളാണ് കലണ്ടറിനായി പോസ് ചെയ്തത്. സ്പോർട്സ് ഉപകരണങ്ങളാണ് ഇവർ ശരീരത്തിന് മറ തീർക്കാൻ ഉപയോഗിച്ചിട്ടുള്ളത്
തുടക്കത്തിൽ കലണ്ടർ എങ്ങനെ വേണം എന്ന ആശങ്കയിലായിരുന്നു എന്ന് വിദ്യാർഥികൾ. എന്നാൽ പിന്നീട് ഏവരും ഒന്നിച്ച് പരിശ്രമിച്ചതോടു കൂടി കലണ്ടർ യാഥാർഥ്യമാവുകയായിരുന്നു
ഇത് മാത്രവുമല്ല, നഗ്നരായി പുറം തിരിഞ്ഞു നിൽക്കുന്ന ഒരു മത്സരവും ഇതേ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരുന്നു