ബോളിവുഡിലും ക്രിക്കറ്റ് ലോകത്തും ഏറെ ചർച്ചയായ താരവിവാഹമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയുടേയും ബോളിവുഡ് സുന്ദരി അനുഷ്ക ശർമയുടേയും. നീണ്ടനാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. ഇടയ്ക്ക് കോഹ്ലി ക്രിക്കറ്റ് ലോകത്ത് ഫോം ഔട്ടാവുമ്പോഴെല്ലാം പഴി കേൾക്കാറുണ്ടായിരുന്നത് അനുഷ്കയായിരുന്നു.
ഇപ്പോൾ അനുഷ്ക ശർമയുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇന്ത്യൻ നായകൻ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ലാണ് അനുഷ്കയും കോഹ്ലിയും 2017 ൽ വിവാഹിതരാകുന്നത്. ഇറ്റലിയിൽ വെച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഇവരുടെ വിവാഹത്തിന് പങ്കെടുത്തത്. അന്ന് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയതു പോലും ഏറെ രഹസ്യമായിട്ടായിരുന്നു.
ആദ്യമായി അനുഷ്കയെ കാണുമ്പോൾ പരിഭ്രമം തോന്നിയിരുന്നു. എന്ത് സംസാരിക്കണം എന്ന് അറിയില്ലായിരുന്നു. ഒന്നും സംസാരിക്കാൻ കിട്ടാത്തത് കൊണ്ട് പല തമാശകളും പറഞ്ഞു. അന്ന് പറഞ്ഞ പല തമാശകളും എനിക്ക് തന്നെ വിചിത്രമായി തോന്നി. പിന്നീട് പല സെറ്റുകളിൽ വെച്ച് നിത്യവും കാണാനും അടുത്ത് ഇടപെഴകാനും കഴിഞ്ഞപ്പോൾ അനുഷ്കയോട് സംസാരിക്കാനുള്ള ആത്മവിശ്വാസം ലഭിക്കുകയായിരുന്നു. കോഹ്ലി പറയുന്നു.
താനും അനുഷ്കയും വിവാഹം കഴിക്കുമെന്ന് പരസ്പരം അറിയാമായിരുന്നു. ഒരുമിച്ച് ജീവിതം ആരംഭിക്കുന്നതിൽ ഞങ്ങൾ വളരെ ആവേശഭരിതരായിരുന്നു. എല്ലാം വിചാരിച്ചത് പോലെ നടക്കുകയു ചെയ്തു. അനുഷ്‌ക കൂടെയുണ്ടാകുമെങ്കിൽ ഞാൻ തീർച്ചയായും ജീവചരിത്ര സിനിമയിൽ അഭിനയിക്കും. പക്ഷേ, എനിക്ക് അഭിനയിക്കാൻ കഴിയുമെന്ന തെറ്റിദ്ധാരണ നീക്കാൻ ഞാനാഗ്രഹിക്കുന്നു. കോഹ്ലി മനസ് തുറന്നു.