വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ വീട്ടില്‍ കയറി ആറു പേരെ കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ പിതാവ്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പുല്ലു വെട്ടാൻ ഉപയോഗിക്കുന്ന ആയുധം കൊണ്ടാണ് ആറുപേരെയും വകവരുത്തിയത്.
ഒരു പുരുഷൻ, മൂന്നു സ്ത്രീകൾ, രണ്ട് വയസ്, ആറുമാസം എന്നിങ്ങനെ പ്രായമുള്ള രണ്ടു കുട്ടികള്‍ എന്നിവരെയാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛൻ കൊലപ്പെടുത്തിയത്. പ്രതിയുടെ മകളെ കൊല്ലപ്പെട്ട കുടുംബത്തിലുള്ള വിജയ് എന്നയാൾ ബലാത്സംഗം ചെയ്തതായി പരാതി ഉയർന്നിരുന്നു.
ഇതിൽ കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ രണ്ടു കുടുംബങ്ങളും തമ്മിൽ കടുത്ത ശത്രുതയിലായിരുന്നു. വിജയ് സംഭവസമയം വീട്ടിൽ ഇല്ലായിരുന്നു.