കണ്ണൂര്‍ : കണ്ണൂരിലെ പിഞ്ചുകുഞ്ഞ് വിയാന്റെ കൊലപാതകത്തില്‍ യുവതിയുടെ കുറിപ്പ് ശ്രദ്ദേയമാകുന്നു . അമ്മ കൊലചെയ്തത് കൊണ്ട് മാത്രം വാഴ്ത്തിപ്പാടി കാവ്യലോകത്തെ പിടിച്ച് കുലുക്കാൻ വേണ്ടി എന്തൊക്കെയോ എഴുതിക്കൂട്ടുന്നു എന്ന ചില പോസ്റ്റുകൾക്കും സുഹൃത്തുക്കൾക്കുമുള്ള മറുപടിയായാണ് കുറിപ്പ്..അമൃത എല്‍ പിള്ളയാണ് തന്റെ നിലപാടുകള്‍ തുറന്നെഴുതിയിരിക്കുന്നത്.
കുറിപ്പ് ഇങ്ങനെ...
അമ്മ കൊല ചെയ്തത് കൊണ്ട് മാത്രമാണോ ജനം ഇത്രയും രോഷാകുലരായതെന്ന ചോദ്യത്തിന്റെ ഉപരിഭാഗത്തിൽ ഓർക്കപ്പെടേണ്ടത് കുഞ്ഞുമോന്റെ പുഞ്ചിരിയാണ്. അമ്മയല്ലാത്തൊരാൾക്കും ഇങ്ങനെയൊക്കെ കാട്ടാൻ കഴിയുമോ എനിക്ക് സംശയമാണ്! പ്രസവം ഒരു പ്രയാസം തന്നെയാണെന്ന് അറിയാൻ ഇനി പ്രസവിച്ച് അറിയേണ്ടതില്ലല്ലോ?
ആ നിലയ്ക്ക് "ജീവൻ കൊടുത്ത് ജീവൻ എടുക്കുന്ന പോളിസി" മനുഷ്യത്വമുള്ളവർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് തന്നെയാണ്... ഇതിനൊക്കെ പുറമെ ഇത് ഒരു 10 ദിവസം കഴിയുമ്പോ എല്ലാ വാർത്തകളെ പോലെ മറന്ന് കളയുമെന്ന് പറയുന്നവരോടായി ;
"എല്ലാം മനസിലോർത്തിരിക്കാൻ പാട് തന്നെയാണ്, നിയമനടപടി തുടരുമ്പോൾ പ്രതികരണ നടപടി മന്ദീഭവിക്കുക സ്വാഭാവികം.. നിലപാടുകൾക്കായി എഴുത്തിനെ കൂട്ട്പിടിക്കുന്നവരെ അധിക്ഷേപിക്കാതെ ചിലതൊക്കെ അങ്ങ് തുറന്ന് അടിച്ച് കാണിച്ചേക്ക്...
കുറച്ച് ആശ്വാസം ലഭിക്കും"(സ്വതസിദ്ധമായി എന്നിൽ ഉരുത്തിരിഞ്ഞത് ) അമ്മയായത് കൊണ്ട് ജനശ്രദ്ധ ആകർഷിച്ച കൊലപാതകത്തിന്റെ മറുനാമ്പിൽ അച്ഛനായിരുന്നവെങ്കിൽ നാട്ടുകാർ മൗനം പാലിച്ചേനെ എന്നാണെങ്കിൽ "അച്ഛൻ പ്രസവിക്കുന്ന കാലം വരട്ടെ.....നമുക്കത് പരിഗണിക്കാം "