Advertisment

വഴക്കിട്ടപ്പോള്‍ കടും കൈചെയ്യുമെന്ന് കരുതിയില്ല; വിജെ ചിത്രയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഭര്‍ത്താവിന്റെ ഫോണ്‍സന്ദേശം

author-image
ഫിലിം ഡസ്ക്
New Update

സീരിയല്‍ നടിയുമായി വിജെ ചിത്രയുടെ ആത്മഹത്യയ്ക്ക് കാരണം കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന പൊലീസ് കണ്ടെത്തലിനെ സാധുകരിക്കുന്ന തെളിവുകള്‍ പുറത്ത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് നടിയുടെ മരണത്തിന് തൊട്ടുപിന്നാലെ സുഹൃത്തിനോട് സംസാരിക്കുന്ന ടെലിഫോണ്‍ സംഭാഷണം പുറത്ത്.

Advertisment

publive-image

കഴിഞ്ഞമാസം 9 ന് നസ്രത്ത്‌പെട്ടിലെ ആഡംബര ഹോട്ടലില്‍ ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുന്‍പ് സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെ താന്‍ ചോദ്യം ചെയ്തുവെന്നും ഇതില്‍ കുപിതയായ നടി ശുചിമുറിയില്‍ കയറി വാതില്‍ അടച്ചുവെന്നും ചിത്ര കടുംകൈ ചെയ്യുമെന്നു ഒരിക്കിലും കരുതിയിരുന്നില്ലെന്ന്‌ ഭര്‍ത്താവ് ഹേംനാഥ് പറയുന്ന സംഭാഷണമാണ് പുറത്തുവന്നത്.

ഹേംനാഥിനെതിരെ ഗുരുതര ആരോപണവുമായി ചിത്രയുടെ സുഹൃത്ത് സെയ്ദ് രോഹിത്തും രംഗത്തു വന്നു. ചിത്രയെ ഹേംനാഥ് രവി ശാരീരികമായി ഉപദ്രവിച്ചതിന് താന്‍ സാക്ഷിയാണെന്നു സെയ്ദ് വെളിപ്പെടുത്തി. നേരത്തെയും സഹതാരങ്ങള്‍ക്കൊപ്പമുള്ള അഭിനയത്തിന്റെ കാര്യത്തില്‍ ഹേംനാഥ് ചിത്രയുമായി കലഹിച്ചിരുന്നു.

സീരിയല്‍ ചിത്രീകരണ സ്ഥലത്തു വച്ചു പോലും ഹേംനാഥില്‍ നിന്ന് ചിത്ര മാനസിക പീഡനം നേരിട്ടിരുന്നതായി സെയ്ദ് രോഹിത് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ചിത്ര വളരെ മാന്യമായി ഇടപെടുന്ന ഒരു സ്ത്രീയായിരുന്നു. എന്നാല്‍ ഹേംനാഥിനൊപ്പമുള്ള ജീവിതത്തില്‍ അവര്‍ സംതൃപ്തയായിരുന്നില്ലെന്നും നിരന്തരം പീഡനം ഏറ്റിരുന്നതായും സെയ്ദ് രോഹിത് പറഞ്ഞു.

മദ്യപിച്ചെത്തി ഹേംനാഥ് സീരിയല്‍ ചിത്രീകരണ സ്ഥലത്തു വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ ചിത്രയുടെ അമ്മ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അതിനുമുന്‍പെ ഇരുവരും വീട്ടുകാരെ അറിയിക്കാതെ വിവാഹം റജിസ്റ്റര്‍ ചെയ്തിരുന്നു. ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥുമായി വഴക്കുണ്ടായതും വിവാഹം ഉപേക്ഷിക്കാന്‍ അമ്മ നിര്‍ബന്ധിച്ചതും ചിത്രയെ സമ്മര്‍ദത്തിലാക്കി.

ഡിസംബര്‍ 9 ന് പുലര്‍ച്ചെ രണ്ടു മണിയോടെ പാണ്ഡ്യന്‍ സ്‌റ്റോഴ്‌സ് എന്ന സീരിയലിന്റെ ചിത്രീകരണം കഴിഞ്ഞു ഹോട്ടലെത്തിയ ചിത്രയും ഹേംനാഥും തമ്മില്‍ വഴക്കിട്ടതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ചിത്രയുടെ മൊബൈല്‍ ഫോണില്‍നിന്നു വീണ്ടെടുത്ത ഓഡിയോ ക്ലിപ്പിന്റെ കൂടി അടിസ്ഥാനത്തില്‍ ഹേംനാഥിനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ഡിസംബര്‍ 15 ന് അറസ്റ്റ് ചെയ്തത്.

ചിത്രയും ഹേംനാഥിന്റെ അച്ഛനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് നിര്‍ണായകമായത്. പാണ്ഡ്യന്‍ സ്‌റ്റോഴ്‌സിലെ നടന്മാരോടൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിനെ ഹേംനാഥ് നിരന്തരം എതിര്‍ത്തിരുന്നതായി ചിത്ര ഹേംനാഥിന്റെ അച്ഛനോടു പറയുന്നത് ഓഡിയോ ക്ലിപ്പില്‍ വ്യക്തമായിരുന്നുവെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചിത്രയുടെ ഫോണില്‍നിന്നു ഹേംനാഥ് ഡിലീറ്റ് ചെയ്തിരുന്ന ഓഡിയോ ക്ലിപ് സൈബര്‍ പൊലീസ് വീണ്ടെടുത്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

vj chithra suicide
Advertisment