Advertisment

പ്രവാസി സമൂഹത്തെ സംരക്ഷിക്കുന്നതിൽ കേന്ദ്രസർക്കാർ തുടരുന്ന നിസ്സംഗത അവസാനിപ്പിക്കണം - റസാഖ് പാലേരി

New Update

publive-image

Advertisment

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് ഗൾഫ് മേഖലയിൽ രൂക്ഷമായ പ്രതിസന്ധികൾ നേരിടുന്ന പ്രവാസി സമൂഹത്തെ സംരക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാർ തുടരുന്ന നിസ്സംഗ സമീപനം അവസാനിപ്പിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. യാത്രാ വിലക്ക് കാരണം പ്രവാസികൾ യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ കുടുങ്ങി കിടക്കുകയാണ്.

വിസാ കാലവധി അവസാനിച്ച് ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ഇവർ വൻ തുക ചിലവഴിച്ച് യാത്ര പുറപ്പെട്ടത്. സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങൾ ഇൻഡ്യയിൽ നിന്നുള്ള യാത്രികർക്ക് അവിടങ്ങളിലേക്ക് നേരിട്ട് പ്രവേശനം വിലക്കിയ സാഹചര്യത്തിൽ ദുബൈ വഴി യാത്രക്ക് ശ്രമിച്ചവരാണ് അവിടെ കുടുങ്ങിയത്.

ഇവരിൽ ഭൂരിപക്ഷം പേരുടെയും വിസാ കാലാവധി അവസാനിച്ചിരിക്കുന്നു. നാടുകളിലേക്ക് മടങ്ങി പോകുക എന്ന നിരുത്തരവാദ നിർദേശം മാത്രമാണ് ഇൻഡ്യൻ എംബസി ഇവർക്ക് നൽകുന്നത്. മാസങ്ങളായി തൊഴിലും വരുമാനവും നഷ്ടപ്പെട്ട് നാട്ടിൽ ദുരിതത്തിലായവർ രക്ഷ തേടി പുറപ്പെട്ടതാണ്. അവർക്ക് തൊഴിൽ സുരക്ഷിതത്വമാണ് വേണ്ടത്.

സൗദി, കുവൈറ്റ് എന്നീ രാജ്യങ്ങൾ ഇന്ത്യക്കാർക്ക് ഉള്ള യാത്രാ വിലക്ക് പിൻവലിക്കുന്നത് വരെ ഇവരുടെ വിസ കാലവധി വർദ്ധിപ്പിച്ചു നൽകാനും ആ സമയം വരെ യുഎയിൽ ജോലി തേടാനുള്ള അവസരമൊരുക്കുന്നതിനും ഇന്ത്യ- ഗൾഫ് രാജ്യങ്ങളുമായി നയതന്ത്ര തല നീക്കങ്ങൾ നടത്തണം.

ഇതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയ്യാറാകണം. അനേകം മലയാളികൾ ഗുരുതര പ്രതിസന്ധിയിൽ പ്പെട്ടിട്ടും തിരിഞ്ഞു നോക്കാൻ പോലും സംസ്ഥാന സർക്കാറോ നോർക്കയോ തയ്യാറാകുന്നില്ല. കേന്ദ്ര സർക്കാരിൽ മതിയായ സമ്മർദ്ധം ചെലുത്തി പ്രയാസമനുഭവിക്കുന്ന പ്രവാസികളെ രക്ഷപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാടിന്റെ സാമ്പത്തിക സുസ്ഥിതിക്ക് വലിയ സംഭാവന നൽകിയ പ്രവാസി സമൂഹം ഇപ്പോൾ അനുഭവിക്കുന്ന ദുസ്ഥിതിക്ക് പരിഹാരം കാണാൻ കഴിയുന്ന രക്ഷാ പാക്കേജുകൾ പ്രഖ്യാപിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ തയ്യാറാകണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.

 

welfare party
Advertisment