Advertisment

ഹരിത ട്രൈബ്യൂണൽ വിധിക്ക് സ്റ്റേ: സർക്കാർ നിലപാട് വ്യക്തമാക്കണം; വെൽഫെയർ പാർട്ടി

New Update

തിരുവനന്തപുരം: ക്വാറികളുടെ ദൂരപരിധിയുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച വിധിക്കെതിരെ ക്വാറി ഉടമകൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേയുടെ വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.

Advertisment

ഇത് സംബന്ധിച്ച കേസിൽ സർക്കാർ ക്വാറി മാഫിയകൾക്കൊപ്പം നിൽക്കരുത്. ജനജീവിതത്തെയും പ്രകൃതിയെയും സാരമായി ബാധിക്കുന്ന രീതിയിൽ ജനവാസ സ്ഥലത്ത് നിന്ന് 50 മീറ്റർ മാത്രം ദൂരപരിധി നിശ്ചയിച്ചു കൊണ്ട് ക്വാറി മാഫിയകൾക്ക് ഒത്താശ ചെയ്യുന്ന തരത്തിൽ സംസ്ഥാന സർക്കാർ നൽകിയ അനുമതിയെ റദ്ദ് ചെയ്തുകൊണ്ടാണ് ഹരിത ട്രൈബ്യൂണൽ ക്വാറി പ്രവർത്തനങ്ങളുടെ പരിധി ജനവാസ മേഖലയിൽ നിന്നും 100 മുതൽ 200 മീറ്റർ വരെ മാറ്റി നിശ്ചയിച്ചു കൊണ്ട് വിധി പുറപ്പെടുവിച്ചിരുന്നത്.

ക്വാറികൾക്ക് യഥേഷ്ടം പരിസ്ഥിതിയിൽ ആഘാതം സൃഷ്ടിക്കാനും ജനജീവിതത്തെ ഗുരുതമായി ബാധിക്കുന്ന തരത്തിൽ പ്രകൃതിചൂഷണം നടത്താനും അവസരമൊരുക്കിയ സംസ്ഥാന സർക്കാർ തങ്ങളുടെ തെറ്റ് തിരുത്തി കോടതിയിൽ നിലപാടെടുക്കണം.

ഹരിത ട്രൈബ്യൂണൽ വിധി പുറപ്പെടുവിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും അത് നടപ്പാക്കാനോ അനധികൃത ക്വാറികൾക്കെതിരെ നടപടി സ്വീകരിക്കാനോ സംസ്ഥാന സർക്കാർ തയ്യാറാകാത്തത് വെൽഫെയർ പാർട്ടി അടക്കമുള്ള സംഘടനകളും സാമൂഹിക പ്രവർത്തകരും ചോദ്യം ചെയ്തിരുന്നു. ഹരിത ട്രൈബ്യൂണൽ വിധി നടപ്പിലാക്കിയാൽ 90 ശതമാനത്തിലധികം അനധികൃത ക്വാറികളും നിരോധിക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയ സർക്കാർ ക്വാറി മാഫിയകളെ സഹായിക്കുന്ന നിലപാട് ഇപ്പോൾ സ്വീകരിക്കുന്നത്.

സർക്കാരിന്റെ മൗനാനുവാദത്തോടെ കേരളത്തിൽ അനധികൃതമായ ക്വാറി പ്രവർത്തനം സജീവമായി നടക്കുന്നു എന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്. പ്രളയവും പ്രകൃതി ദുരന്തങ്ങളും നിത്യ സംഭവമായി മാറിയ കേരളത്തെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സർക്കാരിന്റേയും മാഫിയകളുടെയും ജനവഞ്ചനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം രൂപപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.

welfare party6
Advertisment