Advertisment

സുഹൃത്തുക്കളുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ വിസമ്മതിച്ചു....ജോലിക്കാരുടെ മുന്നില്‍ വച്ച് എന്റെ വസ്ത്രം വലിച്ചൂരി.... ജോലിക്കാര്‍ എന്നെ പിടിച്ചുവെക്കുകയും ഭര്‍ത്താവ് എന്റെ മുടി വടിക്കുകയും കത്തിച്ചു കളയുകയും ചെയ്തു.... എന്റെ വസ്ത്രം നിറയെ രക്തമായിരുന്നു.....എന്നെ ഒരു പൈപ്പില്‍ ബന്ധിച്ചു.... ഫാനില്‍ കെട്ടിതൂക്കി.... വിവസ്ത്രയാക്കി എന്നെ തൂക്കിലേറ്റുമെന്ന് അയാള്‍ ഭീഷണി മുഴക്കി....മര്‍ദ്ദിച്ചവശനാക്കിയ ശേഷം ഭാര്യയുടെ തല മൊട്ടയടിച്ച് ഭര്‍ത്താവ്

New Update

ലാഹോര്‍: തന്റെ സുഹൃത്തുക്കളുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ വിസമ്മതിച്ച ഭാര്യയുടെ തല മൊട്ടയടിച്ച് ഭര്‍ത്താവ്. പാകിസ്ഥാന്‍ വനിതയായ അസ്മ അസീസാണ് ഭര്‍ത്താവ് മിയാന്‍ ഫൈസല്‍ തന്നെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം തല മൊട്ടയടിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്.

Advertisment

publive-image

സമൂഹമാധ്യമങ്ങളിലൂടെ അസ്മ പുറത്തുവിട്ട വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിയുന്നത്. ജോലിക്കാരുടെ സഹായത്തോടെയാണ് മിയാന്‍ ഭാര്യയുടെ തല മൊട്ടയടിച്ചത്. മാര്‍ച്ച് 26നാണ് തനിക്ക് നേരിട്ട പീഡനങ്ങളെ കുറിച്ചുള്ള വീഡിയോ അസ്മ പുറത്തു വിടുന്നത്.

ലാഹോറിലെ അപ്മാര്‍ക്കറ്റ് ഹൗസിങ് അതോരിറ്റിയിലാണ് ദമ്പതികള്‍ താമസിക്കുന്നത്. സംഭവ ദിവസം മിയാന്റെ സുഹൃത്തുക്കള്‍ വീട്ടില്‍ എത്തുകയും അവരുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ അസ്മയോട് ആവശ്യപ്പെടുകയുമായിരുന്നു.

എന്നാല്‍ ഫൈസലിന്റെ ആവശ്യം അസ്മ നിരസിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു.

'അയാള്‍ ജോലിക്കാരുടെ മുന്നില്‍ വച്ച് എന്റെ വസ്ത്രം വലിച്ചൂരി. ജോലിക്കാര്‍ എന്നെ പിടിച്ചുവെക്കുകയും ഭര്‍ത്താവ് എന്റെ മുടി വടിക്കുകയും കത്തിച്ചു കളയുകയും ചെയ്തു. എന്റെ വസ്ത്രം നിറയെ രക്തമായിരുന്നു. എന്നെ ഒരു പൈപ്പില്‍ ബന്ധിച്ചു. ഫാനില്‍ കെട്ടിതൂക്കി. വിവസ്ത്രയാക്കി എന്നെ തൂക്കിലേറ്റുമെന്ന് അയാള്‍ ഭീഷണി മുഴക്കി'-അസ്മ പറഞ്ഞു.

പിന്നീട് സംഭവത്തെ പറ്റി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ അവര്‍ തയ്യാറായില്ലെന്നും അസ്മ കുറ്റപ്പെടുത്തി. എന്നാല്‍ അസ്മയുടെ പ്രസ്താവനയെ പൊലീസ് നിഷേധിച്ചു.

പരാതിയുടെ അടിസ്ഥാനത്തില്‍ അസ്മയുടെ വീട്ടില്‍ പൊലീസുകാര്‍ പോയിരുന്നുവെന്നും എന്നാല്‍ വീട് പൂട്ടിയിട്ടിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീട് സംഭവം ആഭ്യന്തര മന്ത്രി ഷെഹ്രയാര്‍ ഖാന്‍ അഫ്രീദിയുടെ ശ്രദ്ധയില്‍പ്പെടുകയും പരാതിയെടുക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശവും നല്‍കി.

തുടര്‍ന്ന് മിയാനെയും ഇയാളുടെ സഹായിയായ അലിയെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അസ്മയുടെ ആരോപണം മിയാന്‍ നിഷേധിക്കുകയായിരുന്നു.

Advertisment