Advertisment

കൊട്ടിയൂര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ വൈദികന്‍ റോബിന്‍ വടക്കുംഞ്ചേരിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് കേസിലെ ഇര ! വിവാഹം കഴിക്കാന്‍ അനുമതി തേടി ഇരയായ പെണ്‍കുട്ടി സുപ്രീംകോടതിയില്‍ ! വിവാഹത്തിനായി റോബിന്‍ വടക്കുംഞ്ചേരിക്ക് ജാമ്യം അനുവദിക്കണെമന്നും പെണ്‍കുട്ടി. വിവാഹം സ്വന്തം ഇഷ്ടപ്രകാരമെന്നും ഇര ! സമാന ആവശ്യവുമായി റോബിന്‍ ആറുമാസം മുമ്പ് ഹൈക്കോടിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു. കോടതി മുഖവിലയ്ക്ക് എടുത്തത് ഇരയെ വിവാഹം കഴിച്ച് ശിക്ഷ ഇളവിനായി പ്രതി ശ്രമിക്കുന്നുവെന്ന വാദം. റോബിന്‍ വടക്കുംഞ്ചേരിയെ കല്യാണം കഴിക്കാന്‍ ഇരയെ സുപ്രീംകോടതി അനുവദിക്കുമോ ?

New Update

publive-image

Advertisment

ഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംഞ്ചേരിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേസിലെ ഇരയായ പെണ്‍കുട്ടി സുപ്രീംകോടതിയില്‍. ഇതിനായി റോബിന്‍ വടക്കുംഞ്ചേരിക്ക് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി സുപ്രീംകോടതിയെ സമീപിച്ചത്.

സ്വന്തം ഇഷ്ടപ്രകാരമാണ് മുന്‍ വൈദികനെ വിവാഹം കഴിക്കുന്നതെന്ന് പെണ്‍കുട്ടി കോടതില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. വിവാഹം കഴിക്കാനായി റോബിന്‍ വടക്കുംഞ്ചേരിക്ക് ജാമ്യം അനുവദക്കണെമന്നും പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ കേരളാ ഹൈക്കോടതിയില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ അനുമതി തേടി റോബിന്‍ വടക്കുംഞ്ചേരി ഹര്‍ജി നല്‍കിയെങ്കിലും അതു തള്ളിയിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് റോബിന്‍ വടക്കുംഞ്ചേരി പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നും കുട്ടിയെ സംരക്ഷിച്ചുകൊള്ളാമെന്നും ചൂണ്ടിക്കാടി കോടതിയെ സമീപിച്ചത്. എന്നാല്‍ ശിക്ഷയില്‍ നിന്നും രക്ഷപെടാനുള്ള വടക്കുംഞ്ചേരിയുടെ തന്ത്രമാണിതെന്നു സര്‍ക്കാര്‍ വാദിച്ചു. ഇതോടെ മുന്‍വൈദീകന്റെ അപേക്ഷ തള്ളുകയായിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പെണ്‍കുട്ടിയെ ഇറക്കിയുള്ള പുതിയ നീക്കം. നേരത്തെ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ തലശേരി പോക്‌സോ കോടതി മൂന്നു കേസുകളിലായി 60 വര്‍ഷം തടവിനാണ് വൈദികനെ ശിക്ഷിച്ചത്. മൂന്നു കേസുകളിലും ഒരുമിച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 20 വര്‍ഷമാണ് ശിക്ഷ അനുഭവിക്കേണ്ടത്.

എന്നാല്‍ കേസിലെ ഇരയെ തന്നെ വിവാഹം കഴിച്ചാല്‍ ശിക്ഷയില്‍ ഇളവുണ്ടാകുമെന്ന നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഇരയെ വിവാഹം കഴിക്കാന്‍ ഇയാള്‍ തയ്യാറാകുന്നതെന്നാണ് സൂചന.

fr. robin vadakancheri
Advertisment