Advertisment

സമൂഹമാധ്യമത്തിലൂടെ ഒന്നര വര്‍ഷം മുമ്പ് പരിചയപ്പെട്ട യുവാവിനെ കാണാന്‍ വിവാഹിതയായ യുവതി നെന്മാറയില്‍ നിന്ന് കൊല്ലത്തെത്തി; വീട്ടില്‍ കയറാന്‍ അനുവദിക്കാതെ യുവാവിന്റെ മാതാപിതാക്കള്‍; ഇരുവരും നേരം വെളുപ്പിച്ചത് പഞ്ചായത്ത് കിണറിന് അരികില്‍ ഇരുന്ന്‌

New Update

publive-image

Advertisment

കൊല്ലം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി പാലക്കാട് നെന്മാറയില്‍ നിന്ന് യുവതി കൊല്ലം കല്ലുവാതിക്കലെത്തി. എന്നാല്‍ വീട്ടില്‍ കയറാന്‍ യുവാവിന്റെ മാതാപിതാക്കള്‍ സമ്മതിക്കാത്തതോടെ ഇരുവരും പഞ്ചായത്ത് കിണറിന് അരികില്‍ ഇരുന്ന് നേരം വെളുപ്പിച്ചു.

യുവതിയെ പിന്നീട് ഭര്‍ത്താവും ബന്ധുക്കളും കയ്യൊഴിഞ്ഞതോടെ പൊലീസും ആശയക്കുഴപ്പത്തിലായി.

യുവതിയും യുവാവും വിവാഹിതരാണ്. കോണ്‍ക്രീറ്റ് പണിക്ക് പോകുന്ന യുവാവ് ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. യുവതി ഭര്‍ത്താവിനൊപ്പം നെന്മാറയില്‍ താമസിക്കുകയാണ്. ഒന്നര വര്‍ഷം മുമ്പ് നവമാധ്യമത്തിലൂടെ പരിചയപ്പെട്ട ഇരുവരും ചൊവ്വാഴ്ച രാത്രിയാണ് ആദ്യമായി നേരിട്ടു കാണുന്നത്.

ഭര്‍ത്താവ് ഉപദ്രിക്കുന്നുവെന്ന് പറഞ്ഞ് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. സഹോദരന്റെ അടുത്തേക്ക് പോകുവാണെന്ന് പറഞ്ഞാണ് കൊല്ലത്തേക്ക് യാത്ര തിരിച്ചത്. രാത്രിയോടെ യുവാവിന്റെ വീട്ടിലെത്തുകയായിരുന്നു.

എന്നാല്‍ യുവതിയെ വീട്ടില്‍ കയറ്റാന്‍ യുവാവിന്റെ മാതാപിതാക്കള്‍ അനുവദിച്ചില്ല. രാവിലെ ജനപ്രതിനിധികള്‍ ഇടപെട്ട് ഇരുവരെയും പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലാക്കി. പൊലീസ് ഇടപെട്ടെങ്കിലും യുവതിയെ സ്വീകരിക്കാന്‍ ഭര്‍ത്താവും ബന്ധുക്കളും തയ്യാറായില്ല.

വീട്ടില്‍ താമസിപ്പിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഭര്‍ത്താവിന്റെ സമീപത്ത് എത്തിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതിയെയും കൂട്ടി യുവാവ് വൈകിട്ടോടെ പാലക്കാട്ടേക്ക് പോയി.

Advertisment