Advertisment

റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി ;' മോദി മാപ്പു പറയണം'

New Update

ഡൽഹി : റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. നരേന്ദ്ര മോദിയും ബിജെപിയും പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍നിന്നു ശ്രദ്ധതിരിക്കാനാണു ശ്രമിക്കുന്നതെന്നു രാഹുല്‍ പറഞ്ഞു.

Advertisment

publive-image

'ഞാന്‍ പറഞ്ഞത് എന്താണെന്നു വിശദീകരിക്കാം. പ്രധാനമന്ത്രി എപ്പോഴും മെയ്ക്ക് ഇന്‍ ഇന്ത്യയെക്കുറിച്ചാണു പറയുന്നത്. എന്നാല്‍ പത്രം തുറക്കുമ്പോള്‍ അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കു പകരം ബലാത്സംഗ വാര്‍ത്തകളാണു കാണുന്നത്.' -രാഹുല്‍ വ്യക്തമാക്കി.

ബിജെപിക്ക് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗത്തിന്റെ വിഡിയോയും രാഹുല്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹിയെ ബലാത്സംഗ തലസ്ഥാനമാക്കി മാറ്റിയതിനു മാപ്പു പറയണമെന്നു മോദി പറയുന്ന വിഡിയോയാണു പോസ്റ്റ് ചെയ്തിരിക്കുന്നത്.

വടക്കുകിഴക്കു സംസ്ഥാനങ്ങളിലെ സംഘര്‍ഷത്തിനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ത്തതിനും ഈ പ്രസംഗത്തിനും മോദി മാപ്പു പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

https://twitter.com/RahulGandhi

Advertisment