Advertisment

പോലീസ് വെടിവയ്പില്‍ ആരും മരിച്ചിട്ടില്ല... മരിച്ചവരെല്ലാം കലാപകാരികളുടെ വെടിയേറ്റാണു മരിച്ചത്..."അക്രമികള്‍ക്ക് അവരുടെ ഭാഷയില്‍ മറുപടി നല്‍കും'; പോലീസിനെ പുകഴ്ത്തി യോഗി

New Update

ലക്നോ: പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങള്‍ക്കെതിരായ പോലീസ് നടപടികളെയും വെടിവയ്പിനെയും ന്യായീകരിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മരിക്കാന്‍ ഉദ്ദേശിച്ച്‌ ആരെങ്കിലും തെരുവിലിറങ്ങിയാല്‍ അയാള്‍ മരിക്കുകതന്നെ ചെയ്യുമെന്നായിരുന്നു യോഗിയുടെ പ്രസ്താവന.

Advertisment

publive-image

പോലീസ് വെടിവയ്പില്‍ ആരും മരിച്ചിട്ടില്ല. മരിച്ചവരെല്ലാം കലാപകാരികളുടെ വെടിയേറ്റാണു മരിച്ചത്. ആളുകളെ വെടിവച്ചുകൊല്ലാനുള്ള ഉദ്ദേശ്യത്തോടെ ആരെങ്കിലും തെരുവിലിറങ്ങിയാല്‍ ഒന്നുകില്‍ അയാള്‍ മരിക്കുകയോ അല്ലെങ്കില്‍ പോലീസുകാര്‍ മരിക്കുകയോ ചെയ്യും എന്നായിരുന്നു നിയമസഭയില്‍ ആദിത്യനാഥിന്‍റെ പ്രസ്താവന.

ഡിസംബറിലെ കലാപത്തിനു നേരെ പോലീസ് സ്വീകരിച്ച നടപടികളെ പ്രശംസിക്കണം. അന്നത്തെ പോലീസ് നടപടികള്‍ക്കുശേഷം സംസ്ഥാനത്ത് ഒരു കലാപവും നടന്നിട്ടില്ല. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കാറുണ്ട്. പക്ഷേ, അക്രമമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അവരുടെ ഭാഷയില്‍ തന്നെ മറുപടി നല്‍കുമെന്നും യോഗി പറഞ്ഞു.

ബിജ്നോറില്‍ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിനുനേരെ വെടിയുതിര്‍ത്തെന്ന് ഉത്തര്‍പ്രദേശ് പോലീസ് സമ്മതിച്ചിരുന്നു. പ്രക്ഷോഭങ്ങളില്‍ ആകെ 22 പേര്‍ മരിച്ചെന്നാണു സര്‍ക്കാര്‍ കണക്ക്.

Advertisment