Advertisment

ലോകത്ത് ഏനും എന്‍റെ കിടാത്തിയും മാത്രവും ഈ മണപ്പുറത്ത് മുഴുവന്‍ ഔലോസുപൊടിയും ആയിരുന്നേല്‍ എന്ന് പറഞ്ഞപോലെ കോമ്പ്രമൈസ് രാഷ്ട്രീയം കളിക്കുന്ന താക്കോല്‍സ്ഥാന മോഹികള്‍ അറിയുന്നുണ്ടോ ? കോൺഗ്രസ് മുക്ത ഭാരതം ഇങ്ങെത്തുന്നത് ?

New Update

കോൺഗ്രസ് പാർട്ടി എന്നത് കാലാകാലങ്ങളായി കോമ്പ്രമൈസ് പാർട്ടിയായി രൂപാന്തരപ്പെട്ടത് ഒരു ചരിത്രമാണ്. ആ പാര്‍ട്ടി ഇല്ലാതാകുമ്പോള്‍ നഷ്ടപ്പെടുന്നത് മതേതര മുഖമുള്ള ഭാരതമാണ് .

Advertisment

ഒരു കാലത്ത് ഇന്ത്യയുടെ തൊണ്ണൂറ് ശതമാനം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും എന്തിനധികം ഇന്ത്യ മഹാരാജ്യം വരെ ഒറ്റക്ക് ഭരിച്ചിരുന്ന പാർട്ടിയുടെ ചില നേതാക്കന്മാർ തുടങ്ങിവെച്ച ഈ കോമ്പ്രമൈസ് രാഷ്ട്രീയം ഇന്നിപ്പോൾ എല്ലായിടത്തും വ്യാപിച്ചിരിക്കുകയാണ്

publive-image

ഇന്നിപ്പോള്‍ സോളാര്‍ കേസില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഒതുക്കാന്‍ നോക്കുന്ന നേതാക്കളെ മാത്രം ലക്ഷ്യം വച്ചുള്ള പുനരന്വേഷണം വരെ അന്തസില്ലാത്ത ആ കളികള്‍ കാണാം.

അതിന്റെ ലക്ഷണമെന്നോണം കേന്ദ്രത്തിൽ പ്രതിപക്ഷ സ്ഥാനം വരെ നഷ്ടപ്പെട്ട ഒരു ദുർഗതി . കർണ്ണാടകയിലെ സിദ്ധരാമയ്യയും പഞ്ചാബിലെ അമരീന്ദർ സിങ്ങും ഇപ്പോൾ ആൺകുട്ടികളായി മാറിയപ്പോൾ അവിടെയും ഏതെങ്കിലും തണ്ടുതുരപ്പൻ കോൺഗ്രസുകാരൻ കോമ്പ്രമൈസ് രാഷ്ട്രീയവുമായി ചെല്ലാതിരുന്നാൽ നന്നായിരുന്നു . ആളില്‍ കുറിയവന്‍ അവിടെയും നിരീക്ഷകനായി പോകില്ലെന്ന് പ്രാര്‍ഥിക്കാം .

2001 ൽ യുഡിഎഫിന് ഭരണം കിട്ടിയപ്പോൾ അന്നത്തെ മുഖ്യമന്ത്രിയോട് ഘടകകക്ഷിയിലെ നേതാവായ ടിഎം ജേക്കബ് ഒരു കാര്യം ഓർമ്മിപ്പിച്ചു . " കേരളം കണ്ടതിൽ വെച്ചേറ്റവും അഴിമതി നിറഞ്ഞ ഭരണമായിരുന്നു 1996 - 2001 ലെ നായനാർ ഭരണം . അന്നത്തെ മുഖ്യമന്ത്രി ചാനലുകളിൽ കോമഡിഷോകളുമായി തിരക്കിലായപ്പോൾ പി ശശി എന്ന സെക്രട്ടറി കേരളത്തിൽ വിലസുകയായിരുന്നു .

അന്നത്തെ ഒട്ടുമിക്ക മന്ത്രിമാരും നേരിട്ടും അല്ലാതെയും അഴിമതിയിൽ കുളിച്ചു . ഇത് മനസ്സിലാക്കിയ പാർട്ടി പലർക്കും 2001 തിരഞ്ഞെടുപ്പിൽ സീറ്റുകൾ വരെ നിഷേധിച്ചു . ഇക്കാര്യങ്ങളൊക്കെ നമ്മുക്ക് വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണം " - അപ്പോൾ ആന്റണി ജേക്കബിനോട് പറഞ്ഞു " നമ്മൾ രാഷ്ട്രീയക്കാർ പരസ്പരം പല്ലുകൾ കുത്തി മണപ്പിക്കരുത് . സാധാരണ സമൂഹം രാഷ്ട്രീയക്കാരെ കണ്ടാൽ കല്ലെറിയുന്ന കാലം വിദൂരമല്ല. "

അങ്ങനെ കേരളം കുളമാക്കി ആന്റണി ബാക്കി ആദർശവുമായി കേന്ദ്രത്തിലേക്ക് കടന്നു . ഇവിടെ അച്യുതാനന്ദനും കൂട്ടരും മുപ്പതും നാല്‍പ്പതും കൊല്ലങ്ങൾ പഴക്കമുള്ള കേസുകളുമായി ഹൈക്കോടതിയും സുപ്രീം കോടതിയും കയറിയിറങ്ങുന്നു . പല തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനെ പ്രതിരോധത്തിലാക്കിയത് ഈ പഴഞ്ചൻ കേസുകളാണ് എന്നത് ആന്റണിയും ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഓർക്കുന്നത് നന്ന് .

ഗുജറാത്ത് കലാപവും കൂട്ടക്കൊലകളും പലവിധത്തിൽ തിരിഞ്ഞുകൊത്തിയിരുന്ന ഒരു കാലം മോഡിജിക്കും അമിത്‌ഷാജിക്കും ഒക്കെ ഉണ്ടായിരുന്നു . അരുൺ ജെയ്‌റ്റിലി കേസുകൾ ഏറ്റെടുത്ത് പല വിധ സ്വാധീനങ്ങളും ഭീഷണികളും ഒക്കെ പ്രയോഗിച്ച് കേസുകൾ ഇല്ലാതാകുമ്പോൾ അന്നത്തെ ഭരണ പാർട്ടിയിലെ പലരും കേസുകൾ ഒതുക്കുവാനും തേയ്ച്ചുമാച്ച് കളയുവാനും കൂട്ട് നിന്നു .

അവരൊന്നും സ്വപ്നത്തിൽ പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു അട്ടിമറി . അന്നവർ കേസുകൾ തേയ്ച്ചുമായ്ക്കുവാൻ കൂട്ട് നിന്നില്ലായിരുന്നുവെങ്കിൽ ഇന്നിപ്പോൾ ഈ അട്ടിമറി വിജയം എതിരാളികൾ നേടുമായിരുന്നില്ല .

ഇന്ദിരാഗാന്ധിയുടെ സുഹൃത്തായിരുന്ന ഒരു മലയാളി . ഇദ്ദേഹം പിന്നീട് മഹാരഷ്ട്ര ഗവര്‍ണറൊക്കെ ആയിരുന്നു .

അതുപോലെ ശരദ് പവാറിന്റെ അടുത്ത സുഹൃത്തായിരുന്ന ഒരു മുൻ കേരള എംപി , സൂര്യനെല്ലിയിലെ വില്ലനായ കേരള നേതാവ് , രാജീവ് ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും സെക്രട്ടറിയായിരുന്ന മലയാളി , പ്രവാസികാര്യം കൈകാര്യം ചെയ്തിരുന്ന മലയാളി മന്ത്രി ,

മുൻ മഹാരാഷ്ട്ര ഗവര്‍ണറുമായിരുന്ന പാലക്കാട്ടെ മുൻമന്ത്രി , തിരുതയുമായി ഡൽഹിക്കു പോകുന്ന എംപി . ഇങ്ങനെ കുറെ പേര് ഡൽഹിയിൽ എത്തിയാൽ പിന്നെ പാർട്ടിയുമില്ല ആവേശവുമില്ല . അവരുടെ ലക്‌ഷ്യം പണം മാത്രം .

ഇവരൊക്കെയാണ് ഒരു ഭാഗത്ത് ഈ പാർട്ടിയെ ഇല്ലാതാക്കിയതിൽ മുഖ്യ പങ്ക് വഹിച്ചത് . പിന്നെ എൻ ഡി തിവാരിയെപ്പോലെയുള്ള കാട്ടുകള്ളന്മാരൊക്കെ കൂട്ട് ചേർന്ന് യുപിയിലെ അടിത്തറ ഇളക്കിമാറ്റി .

ഒരു ഭാഗത്ത് അച്യുതാനന്ദൻ തിരി കൊളുത്തിയ പ്രമാദമായ കേസുകള്‍ അന്നത്തെ കേന്ദ്രം ഭരിച്ചിരുന്ന പാർട്ടിയിലെ ആളുകൾ സിബിഐയെ സ്വാധീനിച്ച് ഇല്ലാതാക്കുവാൻ ശ്രമിച്ച കാര്യങ്ങൾ പകൽവെളിച്ചം പോലെ ഏവർക്കും അറിയാ൦ . സിബിഐ എന്നൊരു ഏജൻസി നിയോഗിച്ച ജഡ്‌ജിവരെ ആ സ്വാധീനവലയത്തിൽ വഴുതി വീണപ്പോൾ അഭയകേസിന്റെ ഗതിതന്നെ അവയ്ക്കും സംഭവിച്ചു .

അവരൊക്കെ ഇപ്പോൾ പുണ്യാളന്മാരായി നാട് ഭരിക്കുമ്പോൾ കോമ്പ്രമൈസ് കളിച്ചവരൊക്കെ സരിതയുടെ പാവാടത്തുമ്പിൽ കുടുങ്ങി നാണം കേട്ടുകൊണ്ടിരിക്കുന്ന അവസ്ഥ കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. < ബാലരാമാ ... അനക്കൊരു സലാം .. > ഇടതു പക്ഷവും വലതുപക്ഷവും തമ്മിലുള്ള ഈ കൂട്ടുകെട്ട് ഉണ്ടാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിരുന്നത് മഹാനായ കുഞ്ഞാലിക്കുട്ടി സാഹിബായിരുന്നു .

പുള്ളിക്കാരന് കുറ്റിപ്പുറത്തുനിന്നും ഉണ്ടകിട്ടിയതിൽ പിന്നെ അത്യാവശ്യം കാര്യങ്ങൾ പഠിച്ചു . ഇപ്പോഴത്തെ കോംപ്രമൈസിന്റെ വക്താവ് പ്രതിപക്ഷ നേതാവ് തന്നെയാണെന്നാണ് കോൺഗ്രസുകാരുടെ ആരോപണം .

യു ഡി എഫുകാര്‍ പറയുന്നത് കേരളത്തിലെ ഏറ്റവും പ്രമാദമായ ടിപി വധക്കേസിലെ യഥാർത്ഥ പ്രതികളായ കൊമ്പൻ സ്രാവുകളെ സുരക്ഷിതരാക്കി നാട് ഭരിക്കുവാൻ വഴിമരുന്നിട്ട് കൊടുത്തതിൽ മുഖ്യ പങ്കാളി പ്രതിപക്ഷത്തെ പ്രമുഖന്‍ തന്നെയെന്നാണ് . കൂടാതെ ഇപ്പോൾ സരിതക്കേസിൽ കുടുങ്ങിക്കിടക്കുന്ന തമ്പ്രാന്മാരും ഈ വക കോംപ്രമൈസുകൾക്ക് നേരിട്ടോ അല്ലാതെയോ കൂട്ടുനിന്നവർ തന്നെയാണ് .

ഈ കേസുകളൊക്കെ കോമ്പ്രമൈസ് ആക്കാതെ നിലനിർത്തി കൊണ്ടുപോകുകയായിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ ഒരു ഗതികേട് നേരിടേണ്ടിവരില്ലായിരുന്നു . സോളാർ കേസിന്റെ ഓരോ വിവരങ്ങളും ഒരു പ്രത്യേക ചാനലിന് ചോർത്തിക്കൊടുത്തിരുന്നത് ഇപ്പോള്‍ പ്രതിപക്ഷത്തെ പ്രമുഖനായ മുന്‍ മന്ത്രി ആയിരുന്നു എന്നത് ചാനലുകാരൻ തന്നെ കള്ളുകുടി പാർട്ടിയിൽ വെളിപ്പെടുത്തിയതാണ് .

ബാര്‍ കോഴ കേസില്‍ പ്രതിപക്ഷത്തെക്കാള്‍ സ്വന്തം പക്ഷത്തുണ്ടായിരുന്ന ബാബുവിനും മാണിയ്ക്കും പാര പണിതത് യു ഡി എഫിലെ താക്കോല്‍ സ്ഥാനക്കാരന്‍ തന്നെയായിരുന്നെന്ന് അവര്‍ തന്നെയാണ് ആരോപിച്ചത്.

സ്വന്തംസര്‍ക്കാര്‍ ഭരിച്ചപ്പോള്‍ ചാനലുകള്‍ നിരങ്ങി വിവാദം വിളമ്പി നടന്ന കപ്പടാ മീശക്കാരന് സ്വന്തം പാര്‍ട്ടി പ്രതിപക്ഷത്തിരിക്കുമ്പോള്‍ എന്തൊരു സംതൃപ്തിയാണെന്നോ ? . എന്നിട്ടും ടിയാനെയാണ് രാഹുല്‍ജിയ്ക്ക് ഇപ്പോഴും തൃപ്തി.

ആ നാരദനെ വല്ല ചുമതലയും നല്‍കി കേരളത്തിലേയ്ക്ക് വിട്ടാല്‍ പ്രവര്‍ത്തിക്കാനും വോട്ടു ചെയ്യാനും വേറെ ആളെ നോക്കേണ്ടി വരും."ഈ ലോകത്ത് ഏനും എന്‍റെ കിടാത്തിയും മാത്രവും ഈ മണപ്പുറത്ത് കിടക്കുന്ന മണലു മുഴുവന്‍ ഔലോസുപൊടിയും ആയിരുന്നേല്‍ എന്ത് സുഖമായിരുന്നു" എന്ന്‍ പണ്ടൊരു നാട്ടും പുറത്തുകാരന്‍ പറഞ്ഞതുപോലാണ് കോണ്‍ഗ്രസിലെ ചില താക്കോല്‍ സ്ഥാന മോഹികളുടെ പോക്ക് ?

ഇപ്പോഴിതാ അഴിമതിയിൽ മുങ്ങിക്കുളിച്ച കുട്ടനാട് മന്ത്രിയെ രാജിവെപ്പിക്കാനാവാതെ പ്രതിപക്ഷം ഇരുട്ടിൽ തപ്പുകയാണ് . ലോകത്ത് ആരെ വിശ്വസിച്ചാലും കമ്മ്യുണിസ്റ് പാർട്ടിക്കാരെ വിശ്വസിക്കരുത് എന്നു കോണ്‍ഗ്രസുകാര്‍ പാടിനടന്ന സത്യം ഇവരൊക്കെ മറന്നുപോയോ !

മഹിജ വിഷയത്തിലും ലക്ഷ്മി നായർ വിഷയത്തിലും സെൻകുമാർ വിഷയത്തിലും മന്ത്രിമാരുടെ രാജികളിലും പെട്ട് പ്രതിച്ഛായ തകർന്നിരുന്ന പാർട്ടിയുടെയും ഭരണത്തിന്റെയും പിടിവള്ളികൾ ആയിരുന്നു ദിലീപിന്റെയും വിന്സെന്റിന്റെയും അറസ്റ്റ് നാടകങ്ങൾ .

ചങ്കൂറ്റമുണ്ടെന്ന് തെളിയിക്കുവാൻ കണ്ടെത്തിയ വഴികളായിരുന്നു ഈ അറസ്റ്റുകൾ . അത് ഫലം കാണുകയും ചെയ്തു . സര്‍ക്കാരിനെ ജനം അംഗീകരിച്ചു . പക്ഷെ വീണ്ടും സോളാര്‍ ചുമക്കാന്‍ തീരുമാനിച്ചപ്പോള്‍ ജനം എതിരായി . മിക്കവാറും ഈ സോളാര്‍ സര്‍ക്കാരിന് എടുക്കാ ചരക്കായി മാറും !!

വടക്കഞ്ചേരി പീഡനം കണ്ടില്ലെന്ന് നടിച്ചവർ , ശശീന്ദ്രനെ അറസ്റ്റ് ചെയ്യുവാൻ മടിച്ചവർ, വിന്സെന്റിനെ അറസ്റ്റ് ചെയ്തപ്പോൾ പ്രതിപക്ഷനേതാവ് ഉറക്കം നടിച്ചു .

അതിന്റെ തുടർച്ചയായി കോൺഗ്രസ്സ് നേതാക്കളെ മുഴുവൻ അറസ്റ്റ് ചെയ്യുവാനുള്ള തുടക്കമായി ഈ മുൻ അറസ്റ്റുകൾ ഉപയോഗിച്ചാൽ അനുഭവിക്കുകയേ നിവർത്തിയുള്ളൂ .

ഇനിയെങ്കിലും കോമ്പ്രമൈസ് രാഷ്ട്രീയവുമായി കളിച്ചാൽ കോൺഗ്രസ് മുക്ത ഭാരതം യാഥാർഥ്യമാകും എന്നത് ഓർമ്മിപ്പിച്ചുകൊണ്ട്,

ചേച്ചിയുടെ ലിസ്റ്റിൽ നിന്നും അതുഭുതകരമായി രക്ഷപ്പെട്ട ദാസനും നാരദന്‍ വിജയനും

congress
Advertisment