Advertisment

രണ്ട് സെന്റിലെ കൂരയില്‍ താമസം, ഡിജെ എന്ന് വിശ്വസിപ്പിച്ച് നിരവധി സ്ത്രീകളെ കുടുക്കി; 17കാരിയുമായി നാട് വിട്ടത് മോഷ്ടിച്ച ആഡംബര ബൈക്കില്‍; ഒടുവില്‍ 20കാരന്‍ പിടിയിലായതിങ്ങനെ

New Update

കോഴിക്കോട്: ഇരുപതുകരാന്‍ ഒരേസമയം സൗഹൃദം നടിച്ച് കബളിപ്പിച്ചത് നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും. കോഴിക്കോട് ചേവായൂരില്‍ 17കാരിയെ തട്ടിക്കൊണ്ട് പോയതിന് 20കാരന്‍ പിടിയിലായതോടെയാണ് സംഭവം പുറത്താകുന്നത്. എറണാകുളം സ്വദേശിയായ ഫയാസ് മുബീനെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

മുന്തിയ ഹോട്ടലിലെ ഡിജെയാണ് താന്‍ എന്നായിരുന്നു ഫയാസ് പരിചയപ്പെടുന്ന പെണ്‍കുട്ടികളോട് പറഞ്ഞിരുന്നത്. ഫേസ്ബുക്കില്‍ മാത്രം രണ്ടായിരത്തില്‍ അധികം പെണ്‍സുഹൃത്തുക്കളാണ് ഫയാസിനുണ്ടായിരുന്നത്. മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ ഇട്ടിരുന്നത്. മോഷ്ടിച്ച ബൈക്കിലായിരുന്നു കറക്കം. ആഡംബര ജീവിതം നയിക്കുന്നതിനുള്ള പണം കണ്ടെത്തിയിരുന്നത് തട്ടിപ്പ് വഴികളിലൂടെയായിരുന്നു.

publive-image

എറണാകുളം കുമ്പള സ്വദേശിയായ ഫയാസ് രണ്ട് സെന്റിലെ കൂരയിലായിരുന്നു താമസം. വീടിനടുത്തുള്ള മുന്തിയ ഹോട്ടലില്‍ ഡി.ജെയായി ജോലി നോക്കുന്നുണ്ടെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ രൂപമാറ്റം വരുത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇട്ടു. അഭിനയവും മറ്റ് പല മേഖലകളിലും തനിക്ക് കഴിവുണ്ടെന്ന് വ്യാജവിവരം ഫയാസ് സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടുത്തി. ഫേസ്ബുക്കില്‍ രണ്ടായിരത്തി നാല്‍പ്പത്തി ഒമ്പത് പേരായിരുന്നു ഫയാസിന് സുഹൃത്തുക്കളായി ഉണ്ടായിരുന്നത്. ഇതില്‍ അധികവും പെണ്‍ സുഹൃത്തുക്കള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഫയാസിന്റെ വലയില്‍ വീണു.

കോഴിക്കോടുള്ള ഒരു സ്വകാര്യ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കഴിഞ്ഞ പത്ത് മാസമായി പഠിക്കുകയായിരുന്നു ഫയാസ്. ഇതിനിടെ 17കാരിയുമായി പരിചയത്തിലായി. പരിചയം പിന്നീട് പ്രണയമായി. ഇതോടെ മറ്റാരും അറിയാതെ നാടുവിട്ട് ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ബൈക്കില്‍ പെട്രോള്‍ അടിക്കാനും മറ്റ് ചിലവുകള്‍ക്കും പതിനേഴ്കാരിയും മറ്റ് പെണ്‍ സുഹൃത്തുക്കളുമാണ് പണം നല്‍തകിയിരുന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ഒരാഴ്ച മുമ്പാണ് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫയാസിനെ പോലീസ് പിടികൂടിയത്.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഫയാസിന്റെ ഡിജെ തട്ടിപ്പ് പുറത്തെത്തിയത്. വ്യാജ വിവരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടുത്തി മറ്റുള്ളവരെ ആകര്‍ഷിക്കുകയാണ് ഫയാസ് ചെയ്തത്. നിരവധി സ്ത്രീകളുമായി ഫയാസിന് ബന്ധമുണ്ടായിരുന്നു. ഫയാസും സുഹൃത്തും ചേര്‍ന്ന് എറണാകുളത്തെ ഷോറൂമില്‍ നിന്നാണ് ആഡംബര ബൈക്ക് മോഷ്ടിച്ചത്. പിന്നീട് വ്യാജ നമ്പര്‍ പതിപ്പിച്ചായിരുന്നു കറക്കം.

Advertisment