Advertisment

അഭിമന്യുവിനെ കാമ്പസിലേക്കു വിളിച്ചുവരുത്തിയത് കാമ്പസ് ഫ്രണ്ടിന്റെ വനിതാ പ്രവര്‍ത്തക; പെണ്‍കുട്ടിയെ ഉടന്‍ അറസ്റ്റ് ചെയ്യും, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

New Update

കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കൊലപാതകികളെ കാമ്പസിലേക്കു വിളിച്ചുവരുത്തിയത് വിദ്യാര്‍ഥിനിയാണെന്ന് സൂചന. വിശദമായ ചോദ്യം ചെയ്യലിനുവിധേയമാക്കിയ ഈ പെണ്‍കുട്ടിയില്‍നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണു പ്രത്യേക അന്വേഷണസംഘത്തിനു ലഭിച്ചത്.

Advertisment

publive-image

കൊലയാളിസംഘത്തിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് വിദ്യാര്‍ഥിനിയെക്കുറിച്ചുളള നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ പങ്ക് വ്യക്തമായി കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ക്കായി അഭിമന്യുവിന്റെ അടുത്ത സുഹൃത്തായ പെണ്‍കുട്ടിയില്‍നിന്നു പോലീസ് മൊഴിയെടുക്കും. സംശയനിഴലിലുള്ള പെണ്‍കുട്ടിക്കു പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പ്രത്യേകസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അഭിമന്യു വധത്തിന്റെ ഗൂഢാലോചനക്കേസില്‍ ഈ പെണ്‍കുട്ടിയെ പ്രതിയാക്കിയേക്കും. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകയായ ഇവരുടെ അറസ്റ്റിനായി അന്വേഷണസംഘം നിയമോപദേശം തേടി.

അതേസമയം അഭിമന്യൂവിനെ വധിച്ചശേഷം ചോരപുരണ്ട ഷര്‍ട്ട് വലിച്ചൂരിയെറിഞ്ഞോടിയതാര് എന്നു കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണു പോലീസ്. കേസിലെ മുഖ്യപ്രതിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിയുമായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദിനെ മണിക്കൂറുകളോളം ചോദ്യംചെയ്തുവെങ്കിലും ഇതാരെന്നു കണ്ടെത്താനായിട്ടില്ല.

Advertisment