Advertisment

കെഎസ്‌യു സംസ്ഥാന സംഗമത്തിനിടെ ആലപ്പുഴയില്‍ കെഎസ്‌യു– സിപിഎം സംഘർഷ൦. നഗരത്തില്‍ നാളെ ഇരു പാര്‍ട്ടികളും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു

New Update

publive-image

Advertisment

ആലപ്പുഴ∙ കെഎസ്‌യു സംസ്ഥാന സംഗമത്തിനിടെ സംഘർഷ൦. സംഗമത്തിനിടെ കെഎസ്‌യു– സിപിഎം പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.സംഘർഷത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ നഗരത്തിൽ നാളെ ഉച്ചവരെ സിപിഎമ്മും കോൺഗ്രസും ഹർത്താൽ പ്രഖ്യാപിച്ചു.

പ്രദേശത്തു സംഘർഷാവസ്ഥ തുടരുകയാണ്. അക്രമത്തില്‍ കൊച്ചി മുൻ മേയർ ടോണി ചമ്മിണിക്കു പരുക്കേറ്റു. കൊടിക്കുന്നിൽ സുരേഷ് എംപി, ബെന്നി ബഹനാൻ എന്നിവരുടെ വാഹനങ്ങൾ തകർത്തു. നിരവധി പൊലീസുകാർക്കും പരുക്കുണ്ട്.

കൊടിതോരണങ്ങൾ നശിപ്പിച്ചതിലുള്ള തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. കെഎസ്‌‍യു പ്രകടനക്കാർ വന്ന ബസ്സിന്റെ ചില്ല്‌ കല്ലേറിൽ തകർന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വേദിവിട്ട ശേഷമാണ് ആക്രമണം ഉണ്ടായത്.

cpm - congress
Advertisment