പെട്രോൾ ലിറ്റർ -249.80 രൂപ.
ഡീസൽ ലിറ്റർ - 262.80 രൂപ ( ഡീസലിനാണ് പെട്രോളിനേക്കാൾ വിലക്കൂടുതൽ).
മണ്ണെണ്ണ ലിറ്റർ - 187 രൂപ.
സവാള - 220 രൂപ കിലോ.
ചിക്കൻ -383 രൂപ കിലോ.
പരിപ്പ് -228 രൂപ കിലോ.
ഉപ്പ് - 48 രൂപ കിലോ.
ബാസ്മതി അരി -220 രൂപ കിലോ.
കടുക് എണ്ണ -532 രൂപ കിലോ.
സ്ലൈസ് ബ്രെഡ് വലുത് -89 രൂപ.
പാൽ -149 രൂപ ലിറ്റർ.
ഗോതമ്പ് - 160 രൂപ കിലോ.
പാക്കിസ്ഥാന്റെ സാമ്പത്തിക സ്ഥിതി അതീവഗുരുതരമായ നിലയിലേക്ക് കൂപ്പുകുത്തുകയാണ്. ശ്രീലങ്കയിൽ സംഭവിച്ച അതെ അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കഴിഞ്ഞ നാലുദിവസം കൊണ്ട് പാക്കിസ്ഥാൻ കറൻസി ഡോളറിന്റെ അപേക്ഷിച്ച് 35 രൂപയാണ് താഴേക്ക് പോയിരിക്കുന്നത്.
പെട്രോൾ ഡീസൽ വിലവർദ്ധന 16 % ഉയർത്തിയത് ഇന്നുമുതലാണ്. ലിറ്ററിന് ഇന്നുതൊട്ട് ഏകദേശം 35 രൂപയുടെ വർദ്ധനവുണ്ടായിരിക്കുന്നു.
പാക്കിസ്ഥാനെ സാമ്പത്തിക തകർച്ചയിൽ നിന്നും രക്ഷിക്കുന്നതിനായി ഐഎംഎഫ് 2019 ലും 2022 ലുമായി 9000 കോടി ഡോളറിന്റെ സഹായം ചെയ്യാമെന്നു വാഗ്ദാനം നൽകിയിരുന്നു. ഇത് ലഭിക്കണമെങ്കിൽ സർക്കാർ പെട്രോൾ - ഡീസൽ ഉൽപ്പന്നങ്ങൾക്ക് നൽകിവരുന്ന സബ്‌സിഡി നിർത്തലാക്കണമെന്നതായിരുന്നു നിബന്ധന. എന്നാൽ വിലക്കയറ്റവും ജനരോഷവും ഭയന്ന് സർക്കാർ അതിനു തയ്യറായില്ല.
ഇതേത്തുടർന്ന് ഐഎംഎഫ് കേവലം 2000 കോടി ഡോളർ മാത്രമാണ് പാക്കിസ്ഥാന് അനുവദിച്ചത്. പാക്കിസ്ഥാന്റെ വിദേശ കടം വളരെ അധികമാണ്. ഈ ജനുവരിമാസം അവസാനത്തോടെ കടമെടുത്ത ഗഡുവായ 72000 കോടി രൂപ അവർ തിരിച്ചടയ്‌ക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ പാക്കിസ്ഥാനെ പാപ്പരായി പ്രഖ്യാപിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. അതൊഴിവാക്കാനും ഗഡു അടയ്ക്കാനുമായി ഐഎംഎഫ് ലോൺ അനിവാര്യമായതിനാലാണ് ഇന്നുമുതൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധന പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുന്നത്.
ഈ വിലവർദ്ധനമൂലം രാജ്യത്ത് ജനരോഷം വ്യാപ്തമാണെങ്കിലും ഇതല്ലാതെ പിടിച്ചുനിൽക്കാൻ പാക്കിസ്ഥാൻ സർക്കാരിനുമുന്നിൽ വേറെ വഴികളൊന്നുമില്ല.