Advertisment

വാഹനാപകടം: ബാലഭാസ്‌കറിന് നട്ടെല്ലിന് പരിക്ക്; അടിയന്തശസ്ത്രക്രിയ; ഭാര്യയും അതീവ ഗുരുതരാവസ്ഥയില്‍; ആശുപത്രിയിലെത്തും മുന്‍പെ മകള്‍ മരണപ്പെട്ടിരുന്നെന്ന് രക്ഷാപ്രവര്‍ത്തകര്‍

New Update

തിരുവനന്തപുരം: വടക്കുംനാഥനില്‍ ദര്‍ശനം നടത്തി മടങ്ങവെ വാഹനാപകടത്തില്‍പ്പെട്ട വയലനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റേയും ഭാര്യയുടേയും നില അതീവ ഗുരുതരമായി തുടരുന്നു. അപകടമുണ്ടായ പള്ളിപ്പുറത്ത് നിന്നും ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച ബാലഭാസ്‌കറിനേയും ഭാര്യ ലക്ഷ്മിയേയും അവിടെ നിന്നും അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Advertisment

publive-image

അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഇരുവരും ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ബാലഭാസ്‌കറിന്റെ നട്ടെല്ലിന് ഗുരുതരമായ പരിക്കുണ്ടെന്നും അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരുവനന്തപുരത്തേക്ക് മടങ്ങി വരുന്നതിനിടെയാണ് പള്ളിപ്പുറത്ത് വച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ അപകടത്തില്‍പ്പെടുന്നത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. സംഭവം സമയം ബാലഭാസ്‌കര്‍, ഭാര്യ ലക്ഷമി, മകള്‍ രണ്ട് വയസ്സുകാരി തേജസ്വി ബാല, കാര്‍ ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരാണ് വണ്ടിയിലുണ്ടായിരുന്നത്. അപകടത്തില്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹം സുരക്ഷിതനാണ്.

അപകടവിവരം അറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഹൈവേ പൊലീസാണ് എല്ലാവരേയും ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കും മുന്‍പേ തന്നെ മകള്‍ മരിച്ചിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസുദ്യോഗസ്ഥര്‍ പറയുന്നു. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം.

Advertisment