മുംബൈ: കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്‍ഹയെ വധിക്കുമെന്ന് ബിജെപി എം എല്‍ എയുടെ മകന് ഭീക്ഷണി മുഴക്കി വിവാദത്തിലായതിനു പിന്നാലെ മഹാരാഷ്ട്രയില്‍ മറ്റൊരു ബിജെപി എം എല്‍ എ കൂടി വിവരക്കേട് വിളിച്ചുപറഞ്ഞ് വിവാദത്തില്‍.
വിവാഹ വാഗ്ദാനം നിരസിക്കുന്ന പെൺകുട്ടികളെ യുവാക്കൾക്കായി താൻ തട്ടിക്കൊണ്ടുവരുമെന്നാണ് ഇവിടെ ബിജെപി എംഎൽഎയുടെ വിവാദ പ്രസ്താവന. മഹാരാഷ്ട്രയിലെ ഭരണകക്ഷി എംഎൽഎ രാം കദം ആണ് വിവാദ പ്രസ്താവന നടത്തിയത്. പൊതുപരിപാടിക്കിടെയായിരുന്നു എംഎൽഎയുടെ പ്രസ്താവന.
തന്റെ ഫോൺ നമ്പർ യുവാക്കൾക്കു നൽകിക്കൊണ്ടായിരുന്നു എംഎൽഎയുടെ സ്ത്രീവിരുദ്ധ പ്രസ്താവന. "പെൺകുട്ടികൾ നിരസിച്ചാൽ നിങ്ങളുടെ മാതാപിതാക്കളുമായി എന്റെ അടുത്തുവരിക. 100 ശതമാനും നിങ്ങളെ ഞാൻ സഹായിക്കും.
പക്ഷെ മാതാപിതാക്കളുടെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ എന്തെങ്കിലും ചെയ്യു. പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് വിവാഹം ചെയ്യാൻ നിങ്ങൾക്ക് അവളെ കൈമാറും'- എംഎൽഎ പറഞ്ഞു.
ഘട്കോപ്പറില്‍ നിന്നുള്ള എംഎല്‍എയായ രാം കദമിന്റെ പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശമാണ് ഉയരുന്നത്. എന്‍സിപി എംഎല്‍എയായ ജിതേന്ദ്ര അവ്ഹാദ് ആണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്.