നജീബിനായി കാത്തിരിക്കുന്ന സൈനുവിന്റെ കഥ പറയാൻ ആഗ്രഹിച്ചിരുന്നു. ആ ആശയം പലരോടും സംസാരിച്ചിരുന്നു. നജീബിന്റെ ഫോൺ വരുന്നതും കാത്ത് സൈനു ബൂത്തിന് മുന്നിൽ നിൽക്കുന്നതും, കത്ത് വല്ലതുമുണ്ടോ എന്ന് പോസ്റ്റ് ഓഫീസിൽ അന്വേഷിക്കുന്നതും ഉൾപ്പടെ ചില ഷോട്ടുകള മനസ്സിലുണ്ടായിരുന്നു. ഇത് അമല പോളുമായി സംസാരിച്ചിട്ടുമുണ്ട്. എന്നാൽ ഈ ആശയം തത്കാലം സിനിമയാക്കാൻ പദ്ധതിയില്ലെന്നും ബ്ലെസി വ്യക്തമാക്കി.