Advertisment

ഹാരിസ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചെന്ന നഴ്‌സിന്റെ ശബ്ദ സന്ദേശം ശരിവെച്ച് വനിതാ ഡോക്ടര്‍; മാസ്‌ക് വെന്റിലേറ്ററില്‍ ഘടിപ്പിച്ചിരുന്നില്ല, സത്യം പറഞ്ഞതിന് സസ്‌പെന്‍ഡ് ചെയ്തത് നീതീകേട്: വെളിപ്പെടുത്തല്‍

New Update

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലായിരുന്ന സി കെ ഹാരിസ് ഓക്‌സിജന്‍ ലഭിക്കാതെയാണ് മരിച്ചത് എന്ന നഴ്‌സിന്റെ ശബ്ദ സന്ദേശം ശരിവെച്ച് വനിതാ ഡോക്ടര്‍.

Advertisment

publive-image

മരിച്ച ഹാരിസിന്റെ മുഖത്ത് മാസ്‌കുണ്ടായിരുന്നെങ്കിലും വെന്റിലേറ്ററില്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് മെഡിക്കല്‍ കോളജിലെ ഡോ. നജ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യങ്ങള്‍ മുതിര്‍ന്ന ഡോക്ടര്‍മാരെ അറിയിച്ചപ്പോള്‍ പ്രശ്‌നമാക്കരുതെന്ന് പറഞ്ഞുവെന്നും തനിക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നജ്മ പറഞ്ഞു.

കോവിഡ് ചികിത്സയിലായിരുന്ന സി കെ ഹാരിസ് മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതിനാല്‍ ആണെന്നുള്ള നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വിവാദമായിരുന്നു. തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സത്യംപറഞ്ഞ നഴ്‌സിങ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തത് നീതികേടെന്നും ഡോക്ടര്‍ നജ്മ പറയുന്നു.

വെന്റിലേഷന്‍ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങള്‍  ഉണ്ടായിട്ടുണ്ട്. ചില  നഴ്‌സിങ് ജീവനക്കാര്‍ അശ്രദ്ധമായി പെരുമാറുന്നു. ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിച്ചതാണ്. രണ്ട് രോഗികള്‍ക്ക് പരിചരണക്കുറവ് മൂലം ഓക്‌സിജന്‍ ലഭിച്ചില്ലെന്നും ഡോ.നജ്മ പറഞ്ഞു.

 

covid 19 ck haris death
Advertisment