ഇന്ന് ലോക അൽഷിമേഴ്‌സ് ദിനം അഥവാ ലോക മറവി ദിനം ! രാഷ്ട്രീയത്തിലാണെങ്കിൽ ഇക്കാര്യം ഏറ്റവുമധികം ആഘോഷിക്കേണ്ടത് ഇന്ന് കേരളം ഭരിക്കുന്ന പാർട്ടിയാണ്. കാരണം മറവിയാണ് ആ പാർട്ടിയെ വീണ്ടും വീണ്ടും അധികാരത്തിൽ എത്തിക്കുന്നത്.
മുഖ്യമന്ത്രി മുതൽ ലോക്കൽ കമ്മറ്റി മെമ്പർ വരെ മറവിയുടെ കാര്യത്തിൽ വളരെ ജാഗ്രത പുലർത്തുന്നതായി കാണപ്പെടുന്നു. അവർ എന്തൊക്കെ പറഞ്ഞു, പ്രസംഗിച്ചു, എന്തിനെയൊക്കെ എതിർത്തു .. അതെല്ലാം ഹെലികോപ്റ്ററിന്റെ രൂപത്തിൽ അവരിലേക്ക് എത്തുമ്പോൾ മറവി അവരെ സംരക്ഷിക്കുന്നു .
പുതുപ്പള്ളി വിജയം ആഘോഷിക്കാൻ കോട്ടയത്തെ പത്രസമ്മേളനത്തിൽ കെ സുധാകരനും വിഡി സതീശനും സീറ്റിനും മൈക്കിനും വേണ്ടി പ്രശ്നമുണ്ടാക്കിയ വീഡിയോ വീണു കിട്ടിയപ്പോൾ ഇപ്പറഞ്ഞ പോരാളികളും സൈബർ അണികളും ആ വീഡിയോ അങ്ങേറ്റെടുത്തു.
സുരേഷ്‌ഗോപി തൃശൂരിനെ ഏറ്റെടുത്തതിനേക്കാൾ ഭയാനകമായി ആ വീഡിയോ വൈറൽ ആക്കിയപ്പോൾ സൈബർ സഖാക്കൾ മനസ്സിലാക്കേണ്ടത് കോൺഗ്രസ് വളരുകയാണ് അല്ലെങ്കിൽ കോൺഗ്രസിനെ നിങ്ങൾ വളർത്തുകയാണ് എന്നാണ് .
എൺപതുകളിലും തൊണ്ണൂറുകളിലും സഖാവ് ഇഎംഎസിന്റെ നിർദ്ദേശപ്രകാരം ലീഡർ കെ കരുണാകരനെയും എകെ ആന്റണിയെയും ഒരുമിച്ചു നിർത്താതെ നോക്കുവാൻ വളരെയധികം ഗ്രൂപ്പ് വാർത്തകൾ പൊടിപ്പും തൊങ്ങലും വെച്ച് ഇറക്കി വിടുകയുണ്ടായി. ആ ഗ്രൂപ്പ് വഴക്ക് കോൺഗ്രസിനെ വളർത്താൻ അല്ലാതെ തകർക്കുവാൻ ആയില്ല.
ലീഡർ കെ കരുണാകരനെ ചീത്ത വിളിച്ചും കുറ്റങ്ങൾ പറഞ്ഞും ആരോപണങ്ങൾ ഉന്നയിച്ചും കരിങ്കാലി ആക്കിയും കമ്മ്യുണിസ്റ്റ് പാർട്ടി ആഘോഷിച്ചപ്പോൾ ലീഡർ അജയ്യനായി ജൈത്രയാത്ര തുടരുകയായിരുന്നു .
കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ അഴിമതികളും ബാങ്ക് കവർച്ചകളും മാസപ്പടികളും സ്വർണ്ണക്കടത്തും ഡോളർക്കടത്തും റോഡുപണി അഴിമതികളും നിയമന തട്ടിപ്പുകളും അരങ്ങേറുമ്പോൾ കമ്മ്യുണിസ്റ്റ് അണികൾ, സൈബർ പോരാളികൾ സുധാകരന്റെയും സതീശന്റെയും കുഴൽനാടന്റെയും ഖബർ മാന്തുവാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്.
ഇത്രയും അഴിമതികൾ ചെയ്യാൻ കോൺഗ്രസ് നേതാക്കളെ പ്രേരിപ്പിക്കാത്തത് സ്വന്തം പാർട്ടിയിൽ നിന്നും വരുന്ന എതിർപ്പുകളോ പാരകളോ കൊണ്ട് മാത്രമാണ്. അപ്പുറത്തെ ചില നേതാക്കൾ ഇപ്പോഴും ചക്കരക്കുടത്തിൽ കയ്യിട്ട് നക്കി അണികളെ പറ്റിച്ചു ജീവിക്കുകയാണ്.
കെ സുധാകരൻ - വിഡി സതീശൻ വീഡിയോ വൈറൽ ആക്കുവാൻ കാണിച്ച ആ പരിശ്രമം, അല്ലെങ്കിൽ മാത്യു കുഴൽനാടനെ കുരിശിലേറ്റാൻ കാണിച്ച ആ വ്യഗ്രത, ഉമ്മൻചാണ്ടിയുടെ മകളെ കരിവാരി തേക്കുവാൻ കാണിച്ച ആ ജാഗ്രത, കരുവന്നൂർ വിഷയത്തിലോ മാസപ്പടി വിഷയത്തിലോ കോവിഡ് മാസ്ക് അഴിമതി വിഷയത്തിലോ ലോക കേരളസഭ ധൂർത്തിലോ കാണിച്ചിരുന്നുവെങ്കിൽ കമ്മ്യുണിസ്റ്റ് പാർട്ടി എന്നത് കേരളത്തിൽ എങ്കിലും ലേശം ബാക്കിയാവുമായിരുന്നു. അല്ലെങ്കിൽ ആ പാർട്ടിയെ നിലനിർത്തുവാൻ എങ്കിലും ഈ അണികൾക്ക് സാധിക്കുമായിരുന്നു .
സോളാർ വിഷയം ഗണേഷും പിള്ളയും പിസി ജോർജ്ജും ഒക്കെ ആ പാവം ഉമ്മൻചാണ്ടിയുടെ മേലെ കെട്ടിവെച്ചപ്പോൾ, ആ പാവം മനുഷ്യൻ പീഡിപ്പിച്ചു എന്ന് പറഞ്ഞുകൊണ്ട് നിയമസഭക്ക് ചുറ്റും തൂറി നിറച്ചപ്പോൾ ഒരൊറ്റ കോൺഗ്രസുകാരനും ന്യായീകരിക്കുവാൻ വന്നില്ല. കുറ്റം ആര് ചെയ്താലും ശിക്ഷിക്കപ്പെടണം എന്നേ പറഞ്ഞുള്ളൂ.
ഉമ്മൻചാണ്ടി അനാവശ്യമായി സെക്രട്ടറിമാർക്ക് സ്വാതന്ത്ര്യം കൊടുക്കുന്നു, അനാവശ്യമായ ആളുകളെ ഓഫീസിലേക്കും വീട്ടിലേക്കും കയറ്റിവിടുന്നു എന്നൊക്കെയാണ് കോൺഗ്രസ് അണികൾപോലും പറഞ്ഞത്. അല്ലാതെ ഇന്നത്തെ ഭരണകക്ഷി അണികളെപ്പോലെ ന്യായീകരിച്ചു.. ന്യായീകരിച്ചു തൂറി മെഴുകിയില്ല .
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ധാരാളം നേതാക്കന്മാർ പരസ്പരം ചെളി വാരി എറിയുവാനും ചക്കളത്തി പോര് നടത്തുവാനും തയാറാണ്. അതിനുള്ള കാരണങ്ങളും കുശുമ്പും കുന്നായ്മയും അവരിലുണ്ട്. പക്ഷെ ഈ സൈബർ കമ്മ്യുണിസ്റ്റുകളെ പേടിച്ചിട്ടാണ് അവരിപ്പോൾ മാളത്തിൽ ഒളിച്ചിരിക്കുന്നത്.
അവരിങ്ങനെ ആഘോഷിക്കുന്നതുകൊണ്ടാണ് കോൺഗ്രസ് നേതാക്കന്മാർ മര്യാദക്കാരായി ജീവിക്കുന്നത്. അതിനർത്ഥം കോൺഗ്രസിനെ വളർത്തുന്നത് കമ്മ്യുണിസ്റ്റ് അണികൾ തന്നെയാണ്. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കുകൾ ഏറ്റെടുത്തുകൊണ്ട് ആഘോഷിച്ച കമ്മ്യുണിസ്റ്റ് അണികളും അനുഭാവികളായ മാധ്യമക്കാരും വിഎസ് - പിണറായി ചക്കളത്തി പോര് വന്നപ്പോൾ ഏറെ കഷ്ടപ്പെട്ടതും നാം കണ്ടു.
ഇന്നിപ്പോൾ കേരളത്തിന്റെ ശാപം വിവരമില്ലാത്ത അണികളാണ്. ഏത് രാഷ്ട്രീയ പാർട്ടിയിലും ആ വിഭാഗം കൂടി കൂടി വരികയാണ്. വടക്കേ ഇന്ത്യക്കാർ അവർ ബുദ്ധിമാന്മാർ എന്ന് വീരവാദം മുഴക്കുന്നില്ല. പക്ഷെ നാം സദാ സമയവും മറ്റുള്ളവരെക്കാൾ വളരെ മുൻപന്തിയിൽ ആണെന്ന് വെല്ലുവിളിക്കുന്നവരാണ്.
ബീഹാറും യുപിയും ഗുജറാത്തും ആസാമും ഒക്കെ ഉദാഹരണമാണ്. പക്ഷെ ഒരു കാര്യം മനസിലാക്കുക - നാമാണ് പൊട്ടന്മാർ. അവരൊക്കെ നമ്മളെക്കാൾ എത്രയോ മുന്നിലാണ്. അവർ അവരുടെ സ്വന്തം കാര്യം നോക്കി നന്നായി ജീവിക്കുന്നു. നമ്മളോ ...?
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും
കരുവന്നൂർ ബാങ്കിലെ പണം പോയതിൽ മനം നൊന്ത് സഖാവ് ദാസനും അയ്യന്തോൾ ബാങ്കിലെ പണം പിൻവലിച്ചുകൊണ്ട് സഖാവ് വിജയനും