Advertisment

വിവാഹം കഴിഞ്ഞു വരനെയും ബന്ധുക്കളെയും മണ്ഡപത്തില്‍ വച്ചു 'GET OUT' അടിച്ച് യുവതലമുറയ്ക്ക് മാതൃകയായി ജ്യോതി

New Update

വിവാഹം കഴിഞ്ഞു മണ്ഡപത്തില്‍ നിന്നിറങ്ങിയ ജ്യോതി, വരനോടും ബന്ധുക്കളോടും വിളിച്ചു പറഞ്ഞു "GET OUT".

Advertisment

സ്ത്രീധന മോഹികളുടെ മുഖത്തേറ്റ കനത്ത പ്രഹരമായിരുന്നു അത്. അപ്രതീക്ഷിതമായിരുന്നു നവധുവി ന്റെ രൂക്ഷമായ പ്രതികരണം. ക്ഷണിതാക്കളെല്ലാം സ്തബ്ധരായി നോക്കിനില്‍ക്കെ ജ്യോതി വീണ്ടും വരനോട് ഉച്ചത്തില്‍ ആജ്ഞാപിച്ചു " YOU GET OUT".

publive-image

ഇനിയവിടം പന്തിയല്ലെന്ന് മനസ്സിലാക്കിയ വരനും പാര്‍ട്ടിയും ഉടന്‍ സ്ഥലം വിട്ടു. ജ്യോതിയുടെ ധീരമായ നടപടിയെ അതിഥികളും നാട്ടുകാരും മുക്തകണ്ഠം പ്രശംസിച്ചു. ജ്യോതിക്ക് പിന്തുണയും , അഭിനന്ദനങ്ങളുമായി സഹപാഠികളും, സുഹൃത്തുക്കളും , അദ്ധ്യാപകരും നാട്ടുകാരും ഒന്നടങ്കം നിലകൊണ്ടു.

സ്ത്രീധന നിരോധന നിയമപ്രകാരം ജ്യോതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു വരനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു ജയിലിലാക്കി.

ഉത്തര്‍ പ്രദേശിലെ മുറാദാബാദില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 14 ഞായാറാഴ്ചയായിരുന്നു ജ്യോതിയു ടെയും ബാംഗ്ലൂര്‍ സ്വദേശി ആശിഷ് ന്‍റെയും വിവാഹം നടന്നത്. മുറാദാബാദ് സ്വദേശിനിയായ ജ്യോതി എം, ടെക് ഗോള്‍ഡ്‌ മെഡലിസ്റ്റും ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ പ്രബേഷന്‍ എഞ്ചിനീയറുമാണ് . ആശിഷ് ആര്‍ക്കിടെക്റ്റ് ആയി ബാംഗ്ലൂരില്‍ ജോലിചെയ്യുന്നു. മാട്രിമോ ണിയല്‍ സൈറ്റ് വഴിയാണ് ഇവരുടെ വിവാഹം ഉറപ്പിച്ചത്.

publive-image

മുറാദാബാദിലെ ദില്ലി റോഡിലുള്ള പാര്‍ക്ക് സ്ക്വ യര്‍ ഹോട്ടലിലായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. വരനുള്‍പ്പെടെയുള്ള എല്ലാ ബന്ധുക്കള്‍ക്കും അവിടെയായിരുന്നു ജ്യോതിയുടെ പിതാവ് താമസസൌകര്യം ബുക്ക് ചെയ്തിരുന്നത്.

രാത്രിയില്‍ വിവാഹച്ചടങ്ങുകളിലെ ആദ്യപടിയായ പരസ്പ്പരമുള്ള മലയിടീല്‍ കഴിഞ്ഞശേഷം 'സാത് ഫേര' ( അഗ്നികുണ്ഡം ഏഴുത വണ പ്രദക്ഷിണം വയ്ക്ക ല്‍ ) ചടങ്ങിനായുള്ള ഇടവേളയില്‍ മണ്ഡപത്തിനു പിന്നില്‍ ജ്യോതി തയ്യാറെടുക്കവേ യാണ് മണ്ഡപ ത്തിനു മുന്നിലെ ഒച്ചയും ബഹളവും കേള്‍ക്കുന്നത്..

ഇനി മുന്നോട്ടുള്ള ചടങ്ങുകള്‍ നടക്കണമെങ്കില്‍ ഇന്നോവ കാറും 15 ലക്ഷം രൂപയും കിട്ടണമെന്ന് വരാനും മാതാപിതാക്കളും ശഠിച്ചു. സാവകാശം വേണമെന്നും അവസാനനിമിഷം ഇങ്ങനെ ചെയ്യരുതെന്നും ജ്യോതിയുടെ പിതാവ് കമല്‍ സിംഗ് അപേക്ഷിച്ചു. അവര്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഭീഷണിയും ആക്രോശവുമാ യി.ആശിഷ് ന്‍റെ പിതാവ് പലപ്പോഴും അക്രമാസക്തനായി.

publive-image

ജ്യോതി , ആശിഷിനെ വിളിച്ചു സംസാരിച്ചു.

"നമ്മള്‍ രണ്ടും വിദ്യാസമ്പന്നരും നല്ല ജോലിയുള്ള വരുമാണ്. നമുക്ക് സ്വന്തമായി ലക്ഷങ്ങള്‍ സമ്പാദി ക്കാന്‍ കഴിയും. പിതാവിനെ ബുദ്ധിമുട്ടിക്കരുത്. ഏറെ ത്യാഗം സഹിച്ചാണ് എന്നെ പഠിപ്പിച്ചത്. ഇപ്പോള്‍ ആഭരണങ്ങള്‍ക്കും വിവാഹ്ത്തിനുമായി 20 ലക്ഷം വരെ ചിലവായി. എനിക്കിവിടെ ഷെയര്‍ ഉണ്ട്. അത് കിട്ടും. പക്ഷേ സാവകാശം വേണം. വിവാഹം തീരുമാനിച്ചപ്പോള്‍ ഡിമാന്‍ഡ് ഒന്നും ഇല്ലെന്നു പറഞ്ഞിട്ട് ഇപ്പോള്‍ ഈ ചെയ്യുന്നത് ശരിയല്ല."

പക്ഷേ ആശിഷ് കേള്‍ക്കാന്‍ തയ്യാറല്ലായിരുന്നു. ഇതിനിടെ ജ്യോതിയുടെ പിതാവിനെ ആശിഷ് ന്‍റെ അച്ഛന്‍ പിടിച്ചുതള്ളി.അദ്ദേഹം മറിഞ്ഞുവീണു നെറ്റി പൊട്ടി. വീണ്ടും ആക്രമിക്കാനാഞ്ഞ അയാളെ ആളുകള്‍ പിടിച്ചുമാറ്റുകയായിരുന്നു.

publive-image

"ഇനി വിവാഹച്ചടങ്ങുകള്‍ നടക്കണമെങ്കില്‍ ഞങ്ങളുടെ ഡിമാന്‍ഡ് അംഗീകരിക്കണം. നാളെ തുകയും വാഹനവും കിട്ടിയിരിക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ ഇപ്പോള്‍ത്തന്നെ മടങ്ങും. " ആശിഷ് ന്‍റെ പിതാവ് ഭീഷണിയെന്നവണ്ണം എല്ലാവരോടുമായി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.

അതോടെ താഴെ വീണ പിതാവിനെ സാന്ത്വനിപ്പിച്ച് അടുത്തിരുന്ന ജ്യോതി യുടെ സര്‍വ്വ നിയന്ത്രണങ്ങളും അറ്റുപോയി. ചാടിയെണീറ്റ ജ്യോതി ആശിഷിനോടും മാതാപിതാക്കളോടുമായി ഉച്ചത്തില്‍ ത്തന്നെ ആജ്ഞാപിക്കുകയായിരുന്നു 'GET OUT'.

publive-image

മാത്രവുമല്ല ആശിഷ് , ജ്യോതിയുടെ കഴുത്തില്‍ അണിയിച്ച പൂമാല വലിച്ചു പൊട്ടിച്ചു ആശിഷ് ന്‍റെ മുഖത്തെറിഞ്ഞശേഷം വീണ്ടും ആവര്‍ത്തിച്ചു.. YOU GET OUT.

തനിക്കു മറ്റു നിവര്‍ത്തിയില്ലയിരുന്നുവെന്നു ജ്യോതിപറയുന്നു. ഇത്രയൊക്കെ പഠിച്ചു ജോലിയുണ്ടായിട്ടും ഇതാണ് അവസ്ഥയെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതി എന്തായിരിക്കുമെന്നും അവര്‍ ചോദിക്കുന്നു. തന്‍റെ വിവാഹം മുടങ്ങുകയല്ല മറിച്ചു സ്ത്രീത്വത്തിനു വിലയും മാന്യതയും കല്‍പ്പിക്കാത്ത ധനമോ ഹികളില്‍ നിന്ന് താന്‍ രക്ഷപെടുകയാണു ണ്ടായതെന്നും അവര്‍ പറയുന്നു.

publive-image

തന്നെ പൂര്‍ണ്ണമായി മനസ്സിലാക്കി സ്നേഹിക്കാനറിയുന്ന ഒരു പുരുഷന്‍ എന്നെങ്കിലും തന്നെത്തേടിവരുമെന്നും അന്നുമാത്രമേ താനിനി വിവാഹം കഴിക്കുകയുള്ളുവെന്നും ജ്യോതി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സമൂഹത്തിന്‍റെ നാനാതുറയിലുമുള്ള ആളുകള്‍ ജ്യോതിയുടെ ധീരമാര്‍ന്ന നടപടിയെ അഭിനന്ദിക്കുകയാണ്.

Advertisment