മനസ്സുകൊണ്ട് നമിച്ചുപോകുകയാണ്. ഇത്രയും നിതാന്ത ജാഗ്രതയും കരുതലും ജനാരോഗ്യവിഷയത്തിൽ പുലർത്തുന്ന ആരോഗ്യമന്ത്രി വേറെയുണ്ടായിട്ടില്ല. വി.എം സുധീരനും രണ്ടാം സ്ഥാനമേ നൽകുകയുള്ളൂ.
പ്രവർത്തനമികവിനൊപ്പം കഴിവും ഭാഷാനിപുണതയും ടീച്ചർക്ക് വലിയമുതൽക്കൂട്ടാണ്.ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയുന്ന ടീച്ചർക്ക് കേന്ദ്ര ആരോഗ്യ ഏജൻസികളുമായി സമ്പർക്കം പുലർത്താനും സംവദിക്കാനും അതുവഴി കാര്യങ്ങൾ ഏകോപിപ്പിക്കാനും പി.എ മാരുടെയോ IAS കാരുടെയോ ഇടനില ആവശ്യമില്ല എന്നതാണ് വാസ്തവം.
ഒരിക്കൽ ,മറുപടി കേൾക്കാൻ തയ്യറാകാതെ, കലപിലാന്നു ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്ന, റിപ്പബ്ലിക് ചാനലിലെ അർണാബ് ഗോസ്വാമിയ്‌ക്ക് ചുട്ട മറുപടിനൽകി മൈക്കും വലിച്ചെറിഞ്ഞ് ടീച്ചർ പോയ ദൃശ്യം ഞാൻ ഇപ്പോഴും അഭിമാനത്തോടെ ഓർക്കുന്നു.
ഇന്ത്യയൊട്ടാകെ മാതൃകയായ പഴുതടച്ച ആരോഗ്യപ്രവർത്തന ഏകീകരണത്തിന്റ ചുക്കാൻ പിടിക്കുന്ന ശൈലജടീച്ചർ വിശ്രമില്ലാതെ ഓടിനടക്കുന്നത് അവരിലെ സാമൂഹിക പ്രതിബദ്ധതയാണ് വെളിവാക്കുന്നത്.
ചിന്ന വിവാദങ്ങളെല്ലാം ജനം പൊറുത്തിരിക്കുന്നു ഈ കരുതലിന്റെ അമ്മയുടെ കരുണഹൃദയത്തിനു മുന്നിൽ. ഉറപ്പായും പറയട്ടെ ഞങ്ങൾ മലയാളികൾ ഏത് മഹാമാരിക്കുമുന്നിലും ഇന്ന് സുരക്ഷിതരാണ്. കാരണം ശൈലജ ടീച്ചറാണ് ഞങ്ങളുടെ ആരോഗ്യമന്ത്രി എന്നതുതന്നെ.