Advertisment

പിണറായി കൂത്തുപറമ്പില്‍ ഭാസ്കരന്‍ മാസ്റ്റര്‍ക്കിട്ടും കോട്ടയത്ത് ചാഴികാടനിട്ടും കൊടുത്തതിന്‍റെ പലമടങ്ങായിയിരുന്നു കോഴിക്കോട് എംടി വാസുദേവന്‍ നായര്‍ പിണറായിയെ വേദിയിലിരുത്തി കൊടുത്തത്. ശരിക്കും കലക്കി സാർ. ഇനി മമ്മുട്ടിക്കുകൂടി അതിനു കഴിയണം. അധികാരം കിട്ടാന്‍ അണികള്‍ അടി മേടിക്കണം. കിട്ടിയാല്‍ പിന്നെ രാജാവും സൂര്യനും ക്യാപ്റ്റനുമൊക്കെയായി വിലസും. കേരളത്തിലെ സാംസ്‌കാരിക നായകര്‍ ഇനിയെങ്കിലും കുരച്ചുതുടങ്ങട്ടെ - ദാസനും വിജയനും

New Update
mt vasudevan pinarai vijayan

“എംടി - മുഖം നോക്കാതെ താളിച്ചു“ എന്നത് കേട്ടപ്പോൾ ശരിക്കും ഒരു പഴശ്ശിരാജ സിനിമ കണ്ടിറങ്ങിയ ഫീൽ, അല്ലെങ്കിൽ വടക്കൻ വീരഗാഥയിലെ ചന്തുവിന്റെ ശൗര്യം മനസ്സിൽ തെളിഞ്ഞു. ആരും പറയുവാൻ മടിച്ചിരുന്ന അല്ലെങ്കിൽ പേടിച്ചിരുന്ന ചില നഗ്നസത്യങ്ങൾ വെട്ടി തുറന്നുപറഞ്ഞപ്പോൾ എംടിയോട് ഇതുവരെ തോന്നാത്ത ഒരു ആരാധന.

Advertisment

ഇപ്പറഞ്ഞ പഴശ്ശിരാജയിലെ രാജാവും വടക്കൻ വീരഗാഥയിലെ ചന്തുവുമായി അഭിനയിച്ചുകൊണ്ട് മലയാളിയുടെ മനം കവർന്ന മമ്മുട്ടി എന്ന സീനിയർ നടനും ഇതുപോലെ പിണറായിയുടെ മുഖത്ത് നോക്കി രണ്ടു വാക്ക് പറഞ്ഞിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി. 

പക്ഷെ അതിനുള്ള ആർജ്ജവം മമ്മുട്ടിക്കോ അതുപോലെയുള്ള നായകവേഷത്തിൽ വിലസുന്നവര്‍ക്കോ ആകുന്നില്ല എന്നതിൽ മലയാളി ദുഖിക്കേണ്ടിയിരിക്കുന്നു.


അധികാരം പിടിച്ചെടുക്കാൻ പാവപ്പെട്ട തൊഴിലാളികളെ അണിനിരത്തണം, യൂണിവേഴ്സിറ്റി കോളേജിലെ പിള്ളേരെ കൊണ്ട് കെഎസ്ആർടിസി കത്തിക്കണം, പോലീസ് ജീപ്പ് കത്തിക്കണം, സെക്രട്ടറിയേറ്റ് പരിസരം തൂറി നിറയ്ക്കണം, നിയമസഭയിലെ സ്പീക്കറുടെ കസേര തള്ളി മറിക്കണം, ഡിഫിക്കാരെ കൊണ്ട് മന്ത്രിമാരെ വഴിതടയണം, കരിങ്കൊടി കാണിക്കണം, ഒരു മുഖ്യമന്ത്രിയുടെ നെറ്റിയിലേക്ക് കല്ലെറിയണം, സാഹിത്യ സിനിമക്കാരെകൊണ്ട് ഏറാൻ മൂളിക്കണം. അധികാരം കിട്ടിക്കഴിഞ്ഞാൽ സ്വയം രാജാവും സൂര്യനും ക്യാപ്റ്റനുമൊക്കെയായി പ്രഖ്യാപിച്ചുകൊണ്ട് ഇതൊക്കെ തള്ളിപ്പറയണം.


mt vasudevan nair

സാധാരണ ജനങ്ങളും മനുഷ്യ സ്നേഹികളും എല്ലാം കാണുന്നുണ്ട് .. കേൾക്കുന്നുണ്ട് .. എന്ന് ക്യാപ്ടൻ മനസിലാക്കിയാൽ നന്ന്. ഇല്ലെങ്കിൽ ഇനിയൊരു നവകേരള യാത്ര നടത്തിയാൽ ഏറ്റവും ആദ്യം ചീമുട്ടയും ചാണകവും എറിയുന്നത് വോട്ട് ചെയ്തു രണ്ടാം വട്ടവും അധികാരം നൽകിയ വോട്ടർമാർ തന്നെയായിരിക്കും. 

പ്രതിപക്ഷക്കാർ വെറും കാഴ്ചക്കാർ മാത്രമായിരിക്കും. നിങ്ങളുടെ സഖാക്കന്മാർ തന്നെ ബസ്സിന്റെയും അകമ്പടി വാഹനങ്ങളുടെയും ടയറുകൾ കുത്തിക്കീറുന്ന കാഴ്ചകൾ കേരളം കാണാൻ പോകുന്നതേയുള്ളൂ.

1999 ഡിസംബർ 31 നു ഭാരതപ്പുഴയുടെ തീരത്തുള്ള ചെറുതുരുത്തി കലാമണ്ഡലത്തിൽ അരങ്ങേറിയ കേരളീയം എന്ന അത്യഗ്രൻ കലാമാമാങ്കത്തിൽ വെച്ചാണ് ആദ്യമായി എംടി സാറിനെ കാണുവാൻ ഇടയായത്. അന്ന് കലാമണ്ഡലത്തിന്റെ വടക്കേ ഭാഗത്ത് നിന്നുകൊണ്ട് ഭാരതപ്പുഴയെ നോക്കി ബീഡി വലിക്കുകയായിരുന്ന എംടി സാറിന് ഷേക്ക് ഹാൻഡ് കൊടുക്കുവാൻ ശ്രമിച്ചെങ്കിലും എംടി കൈ തന്നില്ല. 

ലേശം ചമ്മിയെങ്കിലും എംടിയോടുള്ള ഇഷ്ടം നന്നായി കുറഞ്ഞു. ആ എംടിയോട് ഇഷ്ടവും ബഹുമാനവും വീണ്ടും കൂട്ടിയത് ഇക്കഴിഞ്ഞ ലിറ്ററേച്ചർ ഫെസ്റ്റിവലിലെ പ്രസംഗത്തോടെയായിരുന്നു. ശരിക്കും കലക്കി സാർ !!!

എംടിക്കുശേഷം ധാരാളം എഴുത്തുകാർ പ്രതികരണങ്ങളുമായി വന്നിട്ടുണ്ട് എങ്കിലും അതിൽ ഒരാൺകുട്ടി ജോയ് മാത്യു മാത്രമാണ്. അദ്ദേഹം സിനിമയോ ഭാവിയോ അവാർഡുകളോ ജ്യുറി കമ്മറ്റിയോ ഒന്നും മുന്നിൽ കാണാതെ പച്ചക്ക് പറയുന്ന ഒരാളാണ്. 

joy mathew


സ്‌ക്രീനിൽ ജോയ്  മാത്യുവിനെ കാണുമ്പോൾ കൂവാൻ വരെ അണികളെ ഏർപ്പാട് ചെയ്ത കുട്ടി കമ്മ്യുണിസ്റ്റുകൾ ഇനിയിപ്പോ എംടി നാലുകെട്ടി എന്ന പേരിലും വടക്കൻ വീരഗാഥയിലെ ചന്തുവിനെ വെളുപ്പിച്ചു എന്ന പേരിലും എംടിക്കെതിരെ കോടതികൾ കയറിയിറങ്ങാൻ സാദ്ധ്യതകൾ കാണുന്നു. 


എന്തായാലും മാഷാ അള്ളാ ഇന്നോവ കോഴിക്കോട് നടക്കാവിലേക്ക് പോയില്ലെങ്കിലും കഥാ മോഷണത്തിന് പുലർച്ചെ പോലീസ് വീട് വളയുവാൻ സാധ്യത ഇല്ലാതെയില്ല.

പിണറായിയെ ക്യാപ്റ്റനാക്കിയ സിന്ധു സൂര്യകുമാർ ഒന്നും ഉരിയാടിയിട്ടില്ല, പിണറായിക്കായി ജീവിതം ഉഴിഞ്ഞുവെച്ചിരുന്ന ഭാഗ്യമുള്ള ലക്ഷ്മി ചേച്ചിയും, മാലാഖയായ പാർവതിയും, കുഞ്ഞമ്മദും എവിടെയാണെന്ന് മക്കൾക്ക് വരെ അറിയില്ല. 

പിണറായിയെ കപ്പിത്താനാക്കിയ വീണ മന്ത്രി എങ്ങനെയെങ്കിലും അഞ്ചുകൊല്ലം തികഞ്ഞാൽ മതിയെന്ന പ്രാർത്ഥനയുമായി കൂടിയിരിക്കുന്നു. പിണറായിക്കായി നമ്പർ 1 സിനിമകൾ പടച്ചുവിട്ടവരൊക്കെ കള്ളും കഞ്ചാവുമായി സമയം ചിലവഴിക്കുന്നു. 

veena

എംടി വാസുദേവൻ 'നായർ' ആയതുകൊണ്ട് വെള്ളാപ്പള്ളി നടേശൻ അവർകൾ 'ചോനെ' സഹായിക്കുവാൻ ആലുവാപ്പുഴയിൽ ഇറങ്ങി മുങ്ങിക്കുളിക്കുന്നു.

പിണറായിക്കായി കുരച്ചിരുന്ന കൊച്ചിയിലെ ന്യു ജെൻ സിനിമക്കാരിൽ ചിലർ 'ഇഡി യുടെ പ്രതികാരം' കാത്ത് കിടപ്പാണ്. തീവ്രാവാദികളുടെ പണം വാങ്ങി സിനിമ പിടിച്ചും കഫെ നടത്തിയും ഹണിമൂൺ ആഘോഷിച്ചതും എല്ലാം ഇപ്പോൾ പൊല്ലാപ്പായിരിക്കുകയാണ്.


പിണറായി വിജയനെ സംബന്ധിടത്തോളം ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ വെട്ടാണ് എംടി വെട്ടിയത്. ബ്രണ്ണൻ കോളേജിലെ വടിവാൾ പ്രയോഗങ്ങളിൽ നിന്നും, പ്രത്യേക എക്ഷനുകളിൽ നിന്നും, വിഎസിന്റെ ഉറുമികളിൽ നിന്നും, അജിത് ഡോവലിന്റെ ലാത്തിക്കിടയിൽ നിന്നും, പാർട്ടിക്കുള്ളിലെ ലാവലിൻ ത്രോകളിൽ നിന്നും, വളരെ കൗശലമായി രക്ഷപ്പെട്ട പിണറായി വിജയൻ ഇന്നിപ്പോൾ ടിപിക്ക് കിട്ടിയ മുറിവുകളേക്കാൾ മുറിവ് പറ്റിയാണ് ക്ലിഫ് ഹൗസിൽ സ്വിമ്മിങ് പൂളിൽ നീന്തി തുടിക്കുന്നത്, പേരക്കുട്ടികളെ കളിപ്പിക്കുന്നത്, പശുക്കളെ തീറ്റിപ്പോറ്റുന്നത്.


അധികാരത്തിന്റെ അപ്പക്കഷണത്തിന്റെ ഹുങ്കിൽ ഇവിടെ എന്തും ചെയ്തുകളയാം എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ അവർക്ക് തെറ്റുപറ്റുന്നു. ഇത് കേരളമാണ്. ലേശം നന്മ എവിടെയൊക്കെയോ ബാക്കി നിൽക്കുന്ന ഭൂപ്രദേശം. ഇവിടെ ഒരു ഭരണാധികാരിയെയും കൊടി കുത്തി വാഴാൻ ദൈവം അനുവദിച്ചിട്ടില്ല. പല ഉയർച്ചകളും താഴ്ച്ചകളും അനുഭവിച്ചറിഞ്ഞ മണ്ണാണ്.

ഭരണാധികാരികൾ എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. രാഷ്ട്രീയ പ്രവർത്തനം അധികാരം പിടിക്കുവാൻ ഉപയോഗിക്കുന്ന ഒരംഗീകൃത മാർഗമാണ്. അധികാരമെന്നാൽ അധിപത്യമോ സർവ്വാധിപത്യമോ ആവാം. അധികാരമെന്നാൽ ജനസേവനത്തിന് ലഭിക്കുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ പണ്ടെങ്ങോ നിങ്ങൾ കുഴിവെട്ടിമൂടി. ഭരണകൂടം കയ്യടക്കുക എന്നത് മാത്രമാണ് വിപ്ലവത്തിന്റെ ലക്ഷ്യമെന്ന് മാർക്സ് പറഞ്ഞിട്ടില്ല.

വോട്ടുചെയ്തവരെ പൊട്ടന്മാരാക്കുന്ന  ഭരണാധികാരികളെ കല്ലെറിയണം എന്ന ആഹ്വാനവുമായി എംടി ദാസനും

കേരളത്തിലെ സാംസ്‌കാരിക നായകൾ ഇനിയെങ്കിലും കുരച്ചുതുടങ്ങട്ടെ എന്ന പ്രാർത്ഥനയിൽ എംടി വിജയനും 

Advertisment