Advertisment

ഓസീസിനു മുന്നിൽ 241 റൺസ് വിജയലക്ഷ്യം വച്ച് ഇന്ത്യ; ഇനി ഇന്ത്യൻ പ്രതീക്ഷ ബൗളര്‍മാരുടെ കൈയില്‍

New Update
v

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ 241 റൺസ് വിജയ ലക്ഷ്യം ഉയർത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240 റണ്‍സെടുത്തു. ഇന്ത്യയുടെ പ്രതീക്ഷ ഓസീസിനെ പിടിച്ചുകെട്ടാൻ കെൽപ്പുള്ള ഷമി ഉള്‍പ്പെടെയുള്ള ബൗളര്‍മാരിലാണ്.

Advertisment

ക്യാപ്റ്റന്‍ രോഹിത് ശര്‍മ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഓസീസ് ഇന്ത്യയെ സമ്മര്‍ദ്ദത്തില്‍ തന്നെ നിര്‍ത്തി. ഇന്ത്യക്കായി കെഎല്‍ രാഹുല്‍, വിരാട് കോഹ്‌ലി എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. രാഹുലാണ് ടോപ് സ്‌കോറര്‍. 66 റണ്‍സെടുത്തു. കോഹ്‌ലി 63 പന്തുകള്‍ നേരിട്ട് 54 റണ്‍സെടുത്തു. രോഹിത് ശര്‍മ 31 പന്തില്‍ 47 റണ്‍സെടുത്തു. 

ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ഗ്ലെന്‍ മാക്‌സ്‌വെല്‍, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

 

Advertisment