അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ തുടക്കത്തിലെ തകർച്ചയിൽ നിന്ന് ഓസിസ് കരകയറി. മാർനസ് ലബൂഷെയ്ന്റെയും ട്രാവിസ് ഹെഡിന്റെയും മികവിൽ ഓസിസ് 200 റൺസിലേക്ക് എത്തി. ട്രാവിസ് ഹെഡ് സെഞ്ചുറി നേടി. മാർനസ് ലബൂഷെയ്ന് അർധ സെഞ്ചുറിയിലേക്കും നീങ്ങുന്നു
മുൻനിര ബാറ്റ്സ്മാൻമാർ മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുംറക്കും മുന്നിൽ കീഴടങ്ങിയെങ്കിലും മധ്യനിര മികച്ച രീതിയിൽ മൂന്നേറുകയാണ്. നിലവിൽ ഓസീസ് 35 ഓവറിൽ മൂന്നിന് 192 എന്ന നിലയിലാണ്. ജയത്തിലേക്ക് 40 റൺസ് അകലെ ആണ് ഓസീസ്. 7 വിക്കറ്റുകളും ബാക്കി ഉണ്ട്. ഇതോടെ ഇന്ത്യയുടെ ജയ സാധ്യതയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്.