മതം മാറിയതിന് രണ്ടാം വിവാഹവുമായി ബന്ധമില്ലെന്ന് നടി മാതു. ഡോ. ജേക്കബുമായുള്ള 15 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ കാരണം ഒത്തുപോകാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു എന്നതാണ്. കഴിഞ്ഞ ദിവസമായിരുന്നു മാതുവും തമിഴ്നാട് സ്വദേശി അന്‍പഴകന്‍ ജോര്‍ജും തമ്മിലുള്ള വിവാഹം നടന്നത്.
മാധവിയായിരുന്ന മാതു പ്രണയത്തിനു വേണ്ടി മതം മാറി എന്നായിരുന്നു പ്രചരണം. എന്നാല്‍ താന്‍ വിവാഹം കഴിക്കാന്‍ വേണ്ടിയല്ല മതം മാറിയത് എന്നാണ് താരം പറയുന്നത്. അമരത്തില്‍ അഭിനയിക്കുന്ന കാലത്തേ താന്‍ ക്രിസ്തുവില്‍ വിശ്വസിച്ചു തുടങ്ങിരുന്നുവെന്നും മാതു പറയുന്നു.
മതം മാറാനുള്ള കാരണവും മാതു വ്യക്തമാക്കുന്നുണ്ട് .
അതിങ്ങനെ - ' അതിനു പിന്നിൽ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവമുണ്ട്. ‘കുട്ടേട്ട’നു ശേഷം എന്നെത്തേടി നല്ലൊരു റോളെത്തി, ‘പെരുന്തച്ചനി’ലെ കഥാപാത്രം. ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് എനിക്കു വച്ചിരുന്ന റോളിൽ മോനിഷ അഭിനയിച്ചുതുടങ്ങി എന്നറിഞ്ഞത്.
വല്ലാത്ത ഡിപ്രഷനിലായി ഞാൻ. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നിൽ ഞാൻ കരഞ്ഞു പ്രാർഥിച്ചു. വീട്ടിലെത്തി കിടന്നുറങ്ങിയ എന്നെത്തേടി ഒരു ഫോൺകോളെത്തി, ‘അമര’ത്തിൽ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്.
‘പെരുന്തച്ച’ന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാൻ വിളിക്കുകയാണെന്നാണ് കരുതിയത്. ചെറിയ റോളിൽ അഭിനയിക്കാൻ താൽപര്യമില്ല എന്നു പറഞ്ഞ് ഞാൻ ഫോൺ കട്ടുചെയ്തു. പിന്നീട് അമ്മയാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്.
മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷമായി. അന്നുമുതൽ ഞാൻ ജീസസിന്റെ മകളാണ്. അച്ഛന്റെയും അമ്മയുടെയും പൂർണപിന്തുണയോടെ മതംമാറി, പേരും മാറ്റി. പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റിൽ കാർഡിൽ മാതു എന്നു തന്നെയാണ് അടിച്ചിരുന്നത്.
മക്കളെയും ആ വിശ്വാസപ്രകാരം വളർത്തുന്നു. മുടങ്ങാതെ പള്ളിയിൽ പോകും. പ്രാർഥനയാണ് എന്നെ തുണയ്ക്കുന്നത്. അതാണ് എന്റെ ശക്തിയും.