വേനലിൻ തീക്ഷ്‌ണതയിൽ ഞാനൊരു
വാടി കരിഞ്ഞ മരമായി തീർന്നു.
എന്നെ നോക്കി കളിയാക്കിയവരോട്
പകരം വീട്ടാൻ ഞാനൊരുങ്ങി.
വരണ്ട വേനലിൽ ഒരിറ്റു വെള്ളത്തിനായ്
കൊതിച്ചപ്പോഴും ഞാൻ സഹിച്ചു നിന്നു.
വേനലിൻ ഒടുക്കവും മഴയുടെ തുടക്കവും
എന്നെ ഉയർത്തെഴുന്നേൽപ്പിച്ചു.
ഞാനെൻ രൂപവും ഭാവവും മാറ്റി
പുതിയൊരു മരമായ് പുനർജനിച്ചു.
- ദേവപ്രിയ ടി (ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകര)