മരവിച്ച മനസ്സിൻ മടുപ്പായ് ഒരു കോണിൽ
മരുവും മാറ്റമില്ലാതെ മൗനവും
ചേക്കേറാൻ ചില്ലയില്ലത്രേ..
ചേതനയറ്റപോൽ ചിന്തിച്ചിരിപ്പായ്
നിലയില്ലാ കയത്തിൽ നീന്തി കയറാൻ
നിറമുള്ളൊരോർമ്മയും കൂട്ടിനില്ലാതെ
തനിയെ തുഴയും ദിക്കേതുമറിയാതെ
തീരമോ അകലെയായ് മാഞ്ഞു പോകെ
സങ്കടക്കടലിൽ കണ്ണീർ കലങ്ങി
ഉപ്പിൻ രസമായ് ജലകണങ്ങൾ
വള്ളിപടർപ്പിൽ കൈ ചേർത്തു നിന്നു
തെന്നി വീഴുന്നു വീണ്ടുമീ വഴിയിൽ
വേടന്റെ അമ്പുകൾ
വേട്ടക്കൊരുങ്ങി
പരതുന്നു ചുറ്റും ഇരയെ തേടി
മറയായ് തീർത്ത നിഴലിൻ പുതപ്പിനെ
തെളിയും വെളിച്ചം വലിച്ചെറിഞ്ഞു
എയ്യുന്നോരമ്പിൽ പിടഞ്ഞു വീണു
നേർത്തൊരാ ശബ്ദം നിലയ്ക്കുന്നതിവിടെ..
- ശ്രീജ ഗോപാൽ, ശ്രീകൃഷ്ണപുരം (ഗുജറാത്ത്)