Advertisment

പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഞങ്ങൾ മത്സരിക്കുന്നില്ല, ഒരു പാർട്ടിക്കും പിന്തുണയുമില്ല: രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് വിജയ് നടത്തിയ പ്രസ്താവനയുടെ പൂർണ്ണരൂപം

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ നമ്മുടെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഭവിഭജന രാഷ്ട്രീയ സംസ്‌കാരംന്ത മറുവശത്ത്. ഇതൊക്കെ നമ്മുടെ ഐക്യത്തിനും പുരോഗതിക്കും തടസ്സമാണ്.

New Update
vijay partyy.jpg

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് തമിഴ് നടന്‍ വിജയ്. 'തമിഴ് വെട്രി കഴകം' എന്നാണ് പാര്‍ട്ടിയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചെന്നൈയില്‍ (ഇവലിിമശ) നടന്ന യോഗത്തില്‍ തന്റെ ഫാന്‍സ് ക്ലബ്ബായ വിജയ് മക്കള്‍ ഇയക്കം രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് താരം പാര്‍ട്ടീ രൂപീകരണ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ (ഋഹലരശേീി ഇീാാശശൈീി) അദ്ദേഹം പാര്‍ട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടീ രൂപീകരണവുമായി ബന്ധപ്പെട്ട് വിജയ് ഒരു പ്രസ്താവനയും പുറത്തിറക്കിയിരുന്നു. 

Advertisment

നടന്‍ വിജയുടെ പ്രസ്താവന- പൂര്‍ണ്ണരൂപം: 

വിജ് മക്കള്‍ ഇയക്കം നിരവധി ക്ഷേമ പദ്ധതികളും സാമൂഹിക സേവനങ്ങളും ദുരിതാശ്വാസ സഹായങ്ങളും വര്‍ഷങ്ങളായി സംഘടനയുടെ കഴിവിന്റെ പരമാവധി ചെയ്തു വരുന്നുണ്ടെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എന്നിരുന്നാലും, ഒരു സന്നദ്ധ സംഘടനയ്ക്ക് സമ്പൂര്‍ണ്ണ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത് അസാധ്യമാണ്. അതിന് സംഘടനയ്ക്ക് രാഷ്ട്രീയ ശക്തി ആവശ്യമാണ്.

നിലവിലെ രാഷ്ട്രീയ സാഹചര്യം നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഭരണപരമായ കെടുകാര്യസ്ഥതയും കുത്തഴിഞ്ഞ രാഷ്ട്രീയ സംസ്‌കാരവും ഒരു വശത്ത്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ നമ്മുടെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഭവിഭജന രാഷ്ട്രീയ സംസ്‌കാരംന്ത മറുവശത്ത്. ഇതൊക്കെ നമ്മുടെ ഐക്യത്തിനും പുരോഗതിക്കും തടസ്സമാണ്. നിസ്വാര്‍ത്ഥവും സുതാര്യവും ജാതിരഹിതവും ദീര്‍ഘവീക്ഷണമുള്ളതും കൈക്കൂലി രഹിതവും അഴിമതിരഹിതവുമായ കാര്യക്ഷമമായ ഭരണത്തിലേക്ക് നയിക്കാന്‍ കഴിയുന്ന അടിസ്ഥാനപരമായ ഒരു രാഷ്ട്രീയ മാറ്റത്തിനായി ഏവരും, പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്.

 

ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനമായി ചൂണ്ടിക്കാണിക്കുവാനുള്ളത് അത്തരമൊരു രാഷ്ട്രീയം നമ്മുടെ ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമായിരിക്കണം എന്നുള്ളതാണ്. അത് തമിഴ്നാടിന്റെ സംസ്ഥാന അവകാശത്തെ അടിസ്ഥാനമാക്കിയുള്ളതുമായിരിക്കണം, കൂടാതെ ഈ ഭൂമിക്ക് ജനനവും ജീവനും സമം (ജനനം കൊണ്ട് എല്ലാവരും തുല്യരാണ്) എന്ന സമത്വ തത്വത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ജനങ്ങളുടെ ഏകകണ്ഠമായ ആരാധനയും സ്‌നേഹവുമുള്ള ഒരു ജനശക്തിക്ക് മാത്രമേ ഇത്തരമൊരു അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം സാധ്യമാകൂ.

ഈ സാഹചര്യത്തില്‍, മാതാപിതാക്കള്‍ക്ക് ശേഷം എനിക്ക് പേരും പെരുമയും എല്ലാം തന്ന തമിഴ്‌നാട്ടിലെ ജനങ്ങളെയും തമിഴ് സമൂഹത്തെയും എനിക്ക് കഴിയുന്ന വിധത്തില്‍ സഹായിക്കുക എന്നത് എന്റെ ദീര്‍ഘകാല ആഗ്രഹവും അഭിലാഷവുമാണ്. പ്രവര്‍ത്തി ചെയ്യുന്നതിനു മുന്‍പ് ചിന്തിക്കുക എന്നുള്ളത് തിരുവള്ളുവര്‍ വാക്ക്യമാണ്. 

അതനുസരിച്ച്, ഞങ്ങളുടെ നേതൃത്വത്തില്‍ 'തമിഴ്ക വെട്രി കഴകം' എന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുകയും, ഇന്ത്യന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ പേരില്‍ ഇന്ന് അപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്. നേരത്തെ 25.01.2024 ന് ചെന്നൈയില്‍ ചേര്‍ന്ന സംസ്ഥാന ജനറല്‍ കമ്മിറ്റി, എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി പ്രസിഡന്റിനെയും ചീഫ് സെക്രട്ടേറിയറ്റ് എക്‌സിക്യൂട്ടീവിനെയും തിരഞ്ഞെടുക്കുകയും പാര്‍ട്ടി ഭരണഘടനയും നിയമങ്ങളും ചര്‍ച്ചയ്ക്കു വയ്ക്കുകയും ചെയ്തിരുന്നു. ഇവ എല്ലാ ജനറല്‍ കമ്മിറ്റി അംഗങ്ങളും അംഗീകരിക്കുകയും ചെയ്തിരിക്കുകയാണ്. 

2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയും തമിഴ്‌നാടിനെ ജനങ്ങള്‍ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റത്തിലേക്ക് നയിക്കുകയും ചെയ്യുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചതിന് ശേഷം, തമിഴ്നാടുമായി ബന്ധപ്പെട്ട നയങ്ങളുടെ വിജയത്തിനും ഉന്നമനത്തിനുമുള്ള ഞങ്ങളുടെ പാര്‍ട്ടിയുടെ തത്വങ്ങള്‍, പതാക, ചിഹ്നം, കര്‍മ്മ പദ്ധതികള്‍ എന്നിവ അവതരിപ്പിച്ച് പൊതുയോഗങ്ങളിലൂടെ തമിഴ്നാട്ടിലെ ജനങ്ങള്‍ക്കായുള്ള ഞങ്ങളുടെ രാഷ്ട്രീയ യാത്ര ആരംഭിക്കും. 

നമ്മുടെ പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ രാഷ്ട്രീയവല്‍ക്കരിച്ച് സംഘടനാപരമായി സജ്ജമായ നിലയിലേക്ക് കൊണ്ടുവരികയും പാര്‍ട്ടിയുടെ നിയമ ചട്ടങ്ങള്‍ക്കനുസരിച്ച് ഉത്തരവാദിത്തപ്പെട്ടവരെ ജനാധിപത്യപരമായി തിരഞ്ഞെടുക്കുകയും ചെയ്യും. പാര്‍ട്ടിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ സജീവമായി നടപ്പാക്കും.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തിനും പാര്‍ട്ടി വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സമയം കണക്കിലെടുത്താണ് ഞങ്ങളുടെ പാര്‍ട്ടിയുടെ രജിസ്‌ട്രേഷനായുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. വരുന്ന 2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മത്സരിക്കുന്നില്ലെന്നും ഒരു പാര്‍ട്ടിക്കും ഞങ്ങളുടെ പിന്തുണയില്ലെന്നും ഇക്കാര്യം ജനറല്‍ ബോഡിയിലും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും തീരുമാനിച്ചിട്ടുണ്ടെന്നും വിനയപൂര്‍വ്വം ഞാന്‍ ഇവിടെ പ്രസ്താവിക്കുന്നു.

അവസാനമായി, രാഷ്ട്രീയം എനിക്ക് മറ്റൊരു തൊഴിലല്ല, പകരം  ജനങ്ങളിലേക്കിറങ്ങിചെല്ലുവാനുള്ള പവിത്രമായ പ്രവര്‍ത്തിയാണ്.രാഷ്ട്രീയത്തിന്റെ ഔന്നത്യം മാത്രമല്ല അതിന്റെ വ്യാപ്തി കൂടിയറിയാന്‍ നമ്മളില്‍ പലരില്‍ നിന്നും പാഠങ്ങള്‍ പഠിച്ച് ഞാന്‍ വളരെക്കാലമായി സ്വയം തയ്യാറെടുത്തുവരികയായിരുന്നു. 

അതുകൊണ്ട് ഉറപ്പിച്ചു പറയാം, രാഷ്ട്രീയം എനിക്ക് ഒരു ഹോബിയല്ല. അങ്ങനെയാകരുതെന്നാണ് ഞാന്‍ കരുതുന്നതും. ഞാന്‍ നേരത്തെ സമ്മതിച്ചിട്ടുള്ള മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട പ്രതിബദ്ധത എനിക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്. തുടര്‍ന്ന് തമിഴ്‌നാട്ടിലെ ജനങ്ങളോടുള്ള നന്ദിയുടെ കടപ്പാടുമായി ഞാന്‍ ജനങ്ങളിലേക്കിറങ്ങുമെന്നും അറിയിക്കുന്നു.

 

 

vijay
Advertisment