Advertisment

ഷെല്‍ട്ടര്‍ ഹോമിലെ ഭിന്നശേഷിക്കാരിയെ ജീവനക്കാരന്‍ പീഡിപ്പിച്ചു; ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിലെത്തിച്ച് അബോര്‍ഷന്‍ നടത്തി ഭര്‍ഭസ്ഥ ശിശുവിനെ കത്തിച്ചു കരിച്ചു

New Update

ഗ്വാളിയോര്‍: ഷെല്‍ട്ടര്‍ ഹോമിലെ ജീവക്കാരന്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ മൃഗീയ പീഡനത്തിന് ഇരയാക്കി. പെണ്‍കുട്ടി ഗര്‍ഭിണിയായതിനു പിന്നാലെ യുവതിയെ ആശുപത്രിയിലെത്തിച്ച് അബോര്‍ഷന്‍ നടത്തി ഗര്‍ഭസ്ഥ ശിശുവിനെ കത്തിച്ചു കരിച്ചു. ഷെല്‍ട്ടര്‍ ഹോമിലെ വാച്ച്മാനാണ് പെണ്‍കുട്ടിയെ ക്രൂരമായി ഉപയോഗിച്ചത്.

Advertisment

publive-image

കുഞ്ഞിനെ ഇല്ലാതാക്കിയ സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടേയും മൂന്ന് ഡോക്ടര്‍മാരുടേയും അറസ്റ്റ് രേഖപ്പെടുത്തിയായും പോലീസ് വ്യക്തമാക്കി. മധ്യപ്രദേശിലെ വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡിപാര്‍ട്മെന്റിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവരുന്നത്.

വിദേശ ഫണ്ട് മുഖേന പ്രവര്‍ത്തിക്കുന്ന ഗ്വാളിയോറിലെ സ്നേഹലയ എന്ന ഷെല്‍ട്ടര്‍ ഹോമിലായിരുന്നു സംഭവം. കാഴ്ചയും കേള്‍വിയും ഇല്ലാത്ത പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. രണ്ട് മാസം തുടര്‍ച്ചായി പെണ്‍കുട്ടിയെ വാച്ച്മാനായ സാഹബ് സിങ് ഗുര്‍ജാര്‍ പീഡനത്തിന് ഇരയാക്കിയതായി പോലീസ് പറയുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതിന് പിന്നാലെ ഷെല്‍ട്ടര്‍ ഹോം ഡയരക്ടറായ ഡോ ബികെ ശര്‍മ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ആശുപത്രിയില്‍ എത്തിച്ച് അബോര്‍ഷന് വിധേയയാക്കുകയായിരുന്നു.

തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് ഗര്‍ഭസ്ഥശിശുവിനെ കത്തിച്ചുകളഞ്ഞെന്നും പോലീസ് വ്യക്തമാക്കി. ഷെല്‍ട്ടര്‍ഹോം ഡയറക്ടര്‍ക്കും ഭാര്യയ്ക്കും പീഡനവിവരം അറിയുമായിരുന്നെന്നും ഷെല്‍ട്ടര്‍ ഹോമിന്റെ പിറകുവശത്ത് വെച്ചാണ് ഗര്‍ഭവസ്ഥശിശുവിനെ കത്തിച്ചുകളഞ്ഞതെന്നും ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍ രവി വാത്മീകി പോലീസിന് മൊഴി നല്‍കിട്ടുണ്ട്.

Advertisment