ഇടപ്പള്ളി മാനാത്തുപാടം ഷാജിയുടേയും പ്രീതാഷാജിയുടെയും കിടപ്പാടം സംരക്ഷിക്കാൻ നടത്തിയ ജപ്തി തടയൽ സർഫാസി വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയ അഡ്വ.പി.ജെ മാനുവൽ , ജന്നി എന്നിവരടക്കം നാലു പേരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി രാത്രിയിൽ വീടു കയറി അറസ്റ്റ് ചെയ്ത പൊലീസ് നടപടി ജനാധിപത്യ സർക്കാരിന് യോജിച്ചതല്ല. ഈ നടപടിയിൽ ശക്തിയായി പ്രതിഷേധിക്കുന്നതായി ആം ആദ്മി പാർട്ടി.
ജപ്തി നടപടി തെറ്റാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി തന്നെ സമ്മതിച്ചതാണ്. ഈ കള്ളക്കടക്കെണിയിൽ നിന്നും ആ കുടുംബത്തെ മോചിപ്പിക്കാമെന്ന് സർക്കാർ ഉറപ്പു നൽകിയതുമാണ്. ആ നിലപാടുകൾക്ക് വിരുദ്ധമാണ് ഈ അറസ്റ്റ് എന്ന് വ്യക്തമാണ്. സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു.