പുനലൂരിൽ, പ്രവാസി സുഗതൻ ആരംഭിക്കാനിരുന്ന വര്‍ക്ക് ഷോപ്പ് അവിടെ നിന്നും പൊളിച്ച് മാറ്റണമെന്ന ആവശ്യമുന്നയിച്ച് യുവജന നേതാക്കളും ഇതര ദുഷ്ടശക്തികളും തടസ്സങ്ങൾ സൃഷ്ടിച്ച് കൊടികുത്തിയ സാഹചര്യത്തെ അതിജീവിക്കാൻ കഴിയാതെ, വർക്ക്ഷോപ്പിന് വേണ്ടി പണിത ഷെഢിൽ തന്നെ തൂങ്ങിമരിക്കേണ്ടി വന്ന ദുഖകരമായ വാർത്ത കേരള സമൂഹവും, ലോക പ്രവാസി സമൂഹവും വളരെ ഞ്ഞെട്ടലോടെയും ദുഖത്തോടെയുമാണ് ശ്രവിച്ചത്.
ഇനി കേരളത്തിൽ ഒരു പ്രവാസിക്കും ഈ ഒരു ദുർഗ്ഗതി ഉണ്ടാകരുതെന്ന ഉദ്ദേശത്തോടെ, ഈ വിഷയത്തിലുള്ള പ്രവാസി സമൂഹത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനും കുടുംബനാഥൻ നഷ്ടപ്പെട്ട കുടുംബത്തിന് സർക്കാർ ധാർമ്മിക ഉത്തരവാധിത്വത്തിന്റെ പേരിൽ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ ഈ ഞായറാഴ്ച (11/03/2018) രാവിലെ പുനലൂരിലെ ഐക്കരകോണത്തെ വർക്ക്ഷോപ്പിനു മുൻപിൽ ഒത്തുകൂടുന്നു. കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
വര്‍ക്ക് ഷോപ്പ് അതേ സ്ഥലത്ത് തന്നെ തുടങ്ങുന്നതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തികരിക്കാനാവശ്യമായ എല്ലാ കാര്യങ്ങൾക്കും മരണപ്പെട്ട സുഗതന്റെ മക്കളായ സുജിത്തിനോടും സുനിലിനോടുമൊപ്പം ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ നിലകൊള്ളും.
ഞായറാഴ്ച രാവിലെ നടക്കുന്ന പ്രതിഷേധ യോഗത്തിലും ഐക്യദാർഢ്യ പ്രഖ്യാപനത്തിലും എല്ലാ പ്രവാസി - മുൻ പ്രവാസികളുടെയും സാന്നിദ്ധ്യവും സഹകണവും അഭ്യർത്ഥിക്കുന്നു.