ദുബായ്∙ ദുബായിൽ വിവാഹം കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ വരൻ, വധുവുമായുള്ള ബന്ധം വേർപ്പെടുത്തി. വധുവിന് വരൻ നൽകുന്ന പണത്തെ ചൊല്ലി വരനും വധുവിന്‍റെ പിതാവുമായുണ്ടായ തര്‍ക്കമാണ് ഇന്‍സ്റ്റന്റ് വിവാഹമോചനത്തിന് കാരണമായത് .
വരൻ നൽകുന്ന പണത്തിന് യുവതിയുടെ പിതാവ് തിരക്കു പിടിച്ചതോടെ ഇയാളുടെ മകളെ ഭാര്യയായി വേണ്ടെന്ന് വരന്‍ പറയുകയായിരുന്നു.
100,000 ദിർഹമാണ് യുവാവ്, വധുവിന്റെ പിതാവിന് നൽകാമെന്ന് ഏറ്റത്. വരനും വധുവിന്റെ പിതാവും തമ്മിലുള്ള കരാർ പ്രകാരം 50,000 ദിർഹം ഷരിയ ജഡ്ജിന്റെ ഒാഫീസിൽ നിന്നും നൽകുമെന്നും ബാക്കി തുക കോടതി കെട്ടിടത്തിന് പുറത്തു നിന്നും നൽകുമെന്നായിരുന്നു ധാരണ .
ഇതുപ്രകാരം വരൻ യുവതിയുടെ പിതാവിന് 50,000 ദിർഹം ഷരിയ ജഡ്ജിന്റെ ഒാഫീസിൽ വച്ചു നൽകി.
തുടർന്ന് വരനും വധുവും പുറത്തേക്ക് ഇറങ്ങുമ്പോൾ യുവതിയുടെ പിതാവ് വന്ന് വരനോട് ബാക്കി പണം ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു . പണം കാറിലാണെന്നും അതെടുത്തു തരാൻ അൽപം സമയം നൽകണമെന്നും വരന്‍ പറഞ്ഞു. എന്നാൽ, വധുവിന്റെ പിതാവ് സമ്മതിച്ചില്ല .
പണം ഉടന്‍ ലഭിക്കണമെന്ന് അദ്ദേഹം വാശിപിടിച്ചു. അഞ്ചു മിനിറ്റ് സമയം അനുവധിക്കണമെന്ന യുവാവിന്‍റെ അഭ്യര്‍ത്ഥനയും പിതാവ് അംഗീകരിച്ചില്ല .
ഇതോടെ ക്ഷണിക്കപെട്ടവര്‍ക്ക് മുന്‍പില്‍ നാണംകെട്ട യുവാവ് താങ്കളുടെ മകളെ എനിക്ക് ഭാര്യയായി വേണ്ടെന്ന് അപ്പോൾ തന്നെ യുവതിയുടെ പിതാവിനോട് പറയുകയായിരുന്നു .