Advertisment

ഹോട്ടലിൽ നിന്നും ക്രീമും ഷാംപൂവും ഞാൻ മോഷ്ടിച്ചിട്ടുണ്ട്, നല്ല ഷാംപൂസൊക്കെ ചിലപ്പോൾ കിട്ടും- ശ്വേത മേനോൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

 

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോൻ. മമ്മൂട്ടി ചിത്രമായ അനശ്വരത്തിലൂടെയാണ് ശ്വേത സിനിമയിൽ ചുവടു വയ്ക്കുന്നത്. പിന്നീട് സിനിമയിൽ നിന്നും അവധി എടുത്ത നടി പിന്നീട് അഭിനയ ജീവിതത്തിലേക്ക് മടങ്ങി എത്തി. സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിന് ശേഷമാണ് മോളിവുഡിലും പിന്നീട് നടി തിളങ്ങുന്നത്. കഴിഞ്ഞ 30 വർഷമായി ശ്വേത മലയാള സിനിമയുടെ ഭാഗമാണ്. പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്ന താരകുടുംബം കൂടിയാണ് ശ്വാത മേനോന്റേത്. സോഷ്യൽ മീഡിയകളിൽ നടി സജീവമാണെങ്കിലും ഭർത്താവിന്റെയും കുഞ്ഞിന്റെയും പങ്കുവെയ്ക്കാറില്ല. ഇവർ പിരിഞ്ഞുവെന്ന് വരെയുള്ള വാർത്തകൾ ഇത് സൃഷ്ടിച്ചിരുന്നു. ശ്വേതയുടെ ഭർത്താവ് ശ്രീവത്സനും സോഷ്യൽ ലോകത്ത് അത്ര സജീവമല്ല.

ഇപ്പോളിതാ താൻ താമസിക്കുന്ന ഹോട്ടലുകളിൽ നിന്നും ക്രീമും ഷാംപൂവും മോഷ്ടിക്കാറുള്ളതിനെക്കുറിച്ച് പറയുകയാണ് നടി ശ്വേതാ മേനോൻ. ചിലപ്പോൾ നല്ല ഷാംപൂ ലഭിക്കാറുണ്ടെന്നും താൻ മോഷ്ടിക്കാതെ ഹോട്ടലിൽ നിന്നും പോവുന്നുണ്ടെങ്കിൽ അതിനർത്ഥം ഹോട്ടലിലെ സാധനങ്ങൾ നല്ലതല്ലെന്നും ശ്വേതാ മേനോൻ പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്.

”സിനിമയിൽ എത്തിയ സമയത്ത് ഹോട്ടലിൽ നിന്നും ക്രീമും ഷാംപൂവും ഞാൻ മോഷ്ടിച്ചിട്ടുണ്ട്. നല്ല ഷാംപൂസൊക്കെ ചിലപ്പോൾ കിട്ടും. എല്ലാവരും എടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. നമുക്ക് വേണ്ടിയാണ് അതെല്ലാം വെച്ചിട്ടുള്ളത്. അതിനും കൂടി വേണ്ടിയാണ് നമ്മൾ കാശ് ഇട്ടിരിക്കുന്നത്. ഷാംപൂ, ക്രീം, കൺണ്ടീഷണർ തുടങ്ങിയവയാണ് ഞാൻ മോഷ്ടിക്കാറുള്ളത്.ഞാൻ മോഷ്ടിക്കാതെ അവിടെ തന്നെ വെച്ച് തിരിച്ചു പോയിട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം ആ ഹോട്ടലിലെ സാധനങ്ങൾ നല്ലതല്ലെന്നാണ്,” ശ്വേതാ മേനോൻ പറഞ്ഞു.

”മറക്കാൻ പറ്റാത്ത ഫാൻ മൊമന്റ് എന്റെ ലൈഫിൽ ഉണ്ടായിട്ടുണ്ട്. ബ്ലഡിൽ എനിക്ക് ഒരു ലെറ്റർ വീട്ടിലേക്ക് വന്നു. അവർക്ക് ഞാൻ വിളിച്ച് നന്നായി കൊടുത്തു. ഫാൻ ആകുന്നത് ഒക്കെ നല്ലതാണ്.പക്ഷെ ഒരു ഹൊറർ സ്‌റ്റൈലിലേക്ക് പോവരുത്. അതൊരു മനോഹരമായ കാര്യമാണ്. ശരിക്കും പറഞ്ഞാൽ ലവ് ആണ്. ആ ഒരു കാര്യത്തെ നെഗറ്റീവ് ആക്കരുത്. അയാൾ ലെറ്റർ എഴുതിയത് കൊണ്ട് അതിൽ തന്നെ അഡ്രസ് ഉണ്ടായിരുന്നു. അവിടെ ഉള്ള ജേർണലിസ്റ്റിനെ വിളിച്ച് അവർക്ക് അഡ്രസ് എത്തിച്ചിട്ട് അയാളോട് ഫോണിൽ സംസാരിച്ചു. നന്നായി അയാൾക്ക് ഞാൻ കൊടുത്തിട്ടുണ്ട്. ഇനി ഒരിക്കലും ബ്ലഡ് ഇങ്ങനെ യൂസ് ചെയ്യരുതെന്ന് ഞാൻ പറഞ്ഞു,” ശ്വേത മേനോൻ പറഞ്ഞു.

Advertisment