Advertisment

മഹാരാഷ്ട്രയില്‍ സഹോദരങ്ങളായ നാല് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം; ബലാത്സംഗം നടന്നതായി പൊലീസ്; പ്രതികളെ പിടികൂടാനായില്ല

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ സഹോദരങ്ങളായ നാല് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പൊലീസ്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം നടന്നതായാണ് കണ്ടെത്തലെന്ന് പൊലീസ് പറഞ്ഞു.

ഒക്ടോബര്‍ 15 രാത്രിയിലാണ് സംഭവം നടന്നത്. 13, 6 വയസുകളുള്ള പെണ്‍കുട്ടികളും 11, 8 വയസുകളുള്ള ആണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്.

കുട്ടികളുടെ മാതാപിതാക്കളും മൂത്ത സഹോദരനും ബന്ധുവിന്റെ മരണാനന്തര ചടങ്ങളില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സംഭവം നടന്നത്. മൂത്ത സഹോദരന്റെ സുഹൃത്തുക്കളെ കുട്ടികളെ നോക്കാന്‍ ഏല്‍പ്പിച്ചായിരുന്നു ഇവര്‍ പോയത്.

വിശ്വസിച്ച് ഏല്‍പ്പിച്ച സുഹൃത്തുക്കള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്ന് മൂത്ത സഹോദരന്‍ പറയുന്നു. അവര്‍ നാലു പേരും ചെറുതായതിനാല്‍ സുഹൃത്തുക്കളോട് അവരെ ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നതായി ഇദ്ദേഹം അതീവ ദുഖത്തോടെ മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാല്‍ സംഭവത്തില്‍ ഇതുവരെ പ്രതികളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. പ്രതിഷേധം ശക്തമാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറയുന്നു.

Advertisment