Advertisment

ഗണേഷ് കുമാർ മാപ്പു പറഞ്ഞു ;യുവാവിനെ മർദിച്ച കേസ് ഒത്തുതീർപ്പായി

New Update

Advertisment

തിരുവനന്തപുരം: ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരായ തല്ല് കേസ് ഒത്തുതീര്‍പ്പിലെത്തി. ഇരുകൂട്ടരും പരാതി പിന്‍വലിക്കാന്‍ ധാരണയായി. പുനലൂര്‍ എന്‍എസ്‌എസ് യൂണിയന്‍ ഓഫീസിലായിരുന്നു ഒത്തുതീര്‍പ്പ് ചര്‍ച്ച.

ആര്‍ ബാലകൃഷ്ണപിള്ള ഇടപെട്ടാണ് ചില സമുദായ നേതാക്കള്‍ വഴി ഒത്തുതീര്‍പ്പിലെത്തിയത്. ഗണേഷ് പരസ്യമായി മാപ്പ് പറയണമെന്നതായിരുന്നു പരാതിക്കാരുടെ പ്രധാന ഉപാധി. പരാതിക്കാരനായ അനന്തകൃഷ്ണന്‍റെ അമ്മ കോടതിക്ക് മുന്നില്‍ മൊഴി നല്‍കിയതിനാല്‍ പുറത്തുവച്ച്‌ ഒത്തുതീര്‍പ്പാക്കിയാല്‍ കോടതിയുടെ ഇക്കാര്യത്തിലുള്ള സമീപനം ഇനി ഗണേഷിന് നിര്‍ണായകമാകും.

ഇതു സംബന്ധിച്ച പരസ്യപ്രതികരണത്തിനു ഗണേഷോ പരാതിക്കാരോ തയാറായില്ല. ഗണേഷ് ഒന്നുകിൽ പരസ്യമായി മാപ്പു പറയണം അല്ലെങ്കിൽ മാപ്പ് എഴുതി നൽകണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. മാപ്പു പറഞ്ഞതോടെ കേസ് പിൻവലിക്കുകയാണെന്ന് ഷീനയും ബന്ധുക്കളും അറിയിച്ചു.

സംഭവത്തില്‍ തുടക്കം മുതൽ എൻഎസ്എസ് പ്രാദേശിക നേതൃത്വം ഇടപെട്ടിരുന്നു. പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റാണ് ബാലകൃഷ്ണ പിള്ള. ഷീനയുടെ അകന്ന ബന്ധുവുമാണ്. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പു ചർച്ചയ്ക്ക് വഴിയൊരുങ്ങിയത്.

Advertisment