Advertisment

സ്വർണ്ണമെന്നാൽ പുൽപ്പറമ്പിൽ;ആദ്യകാല സ്വർണ്ണ വ്യാപാരി ,പുൽപ്പറമ്പിൽ കുഞ്ഞേട്ടൻ യാത്രയായി

New Update

തൊടുപുഴ :അന്താരാഷ്ട്ര സ്വർണ്ണാഭരണ ശാലകളും ന്യൂജെൻ സ്വർണ്ണാഭരണ ശാലകളും തൊടുപുഴയിൽ എത്തും മുൻപ് സ്വർണ്ണാഭരണ വ്യാപാര രംഗത്തു മുടി ചൂടാമന്നനായിരുന്നു പുൽപ്പറമ്പിൽ ജൂവല്ലേഴ്‌സ് ഉടമ പി ജെ ജോൺ എന്ന നാട്ടുകാരുടെ കുഞ്ഞേട്ടൻ യാത്രയാകുമ്പോൾ ഒരു കാലഘട്ടത്തിലെ തൊടുപുഴയിലെ പ്രമുകനെയാണ് നഷ്ടമാകുന്നത് .തൊടുപുഴയിലെ ആദ്യകാല സ്വർണ്ണാഭരണ ശാലയുടെ അമരക്കാരനെയാണ് നഷ്ടമായത് .

Advertisment

publive-image

1940 വരെ സ്വർണ്ണാഭരണ ശാലകൾ ഇല്ലായിരുന്നു .പൊന്നുപ്പണിക്കരെ വീട്ടിൽ വിളിച്ചു വരുത്തി ആഭരണം പണിയിക്കുന്ന രീതിയായിരുന്നു .1940 കാലഘട്ടത്തിലാണ് സ്വർണ്ണം വിൽക്കുന്നതിനും വാങ്ങുന്നതിനും കടകൾക്കു തുടക്കം കുറിച്ചത് .തൊടുപുഴയിലെ ആദ്യകാല സ്വർണ്ണാഭരണ ശാലകളിൽ ഒന്നായിരുന്നു പുല്പറമ്പിൽ ജൂവല്ലേഴ്‌സ് .ശുദ്ധമായ സ്വർണ്ണം എന്ന പേര് ലഭിച്ചതോടെ ഏറ്റവും തിരക്കുള്ള സ്ഥാപനമായി ഇത് വളർന്നു .

ജനങ്ങളുടെ വിശ്വാസം ആർജിച്ച ഇവിടെ നിന്നും സ്വർണ്ണം വാങ്ങാൻ ഏറെ കാത്തു നിൽക്കേണ്ട കാലഘട്ടവും ഉണ്ടായിരുന്നു .വിവാഹ ആവശ്യത്തിന് സ്വർണ്ണം എടുക്കുവാൻ കൂടുതൽ ആളുകൾ എത്തിയിരുന്നതും ഇവിടെയായിരുന്നു .രാവിലെ ഇവിടെ വരുന്നവർ സ്വർണ്ണം വാങ്ങി വീടുകളിൽ എത്തുമ്പോൾ അർദ്ധരാത്രി വരെ നീളുന്ന ഒരു കാലഘട്ടവും പുൽപ്പറമ്പിൽ ജൂവലറിയുടെ വിശ്വാസ്യതയാണ് വിളിച്ചോതിയതു .

സ്വർണ്ണം എന്ന് പറഞ്ഞാൽ പുൽപ്പറമ്പിൽ എന്ന് പറയുന്ന നീണ്ട ഒരു കാലയളവുണ്ടായിരുന്നു .ജനം അത്രമേൽ കുഞ്ഞേട്ടനെയും സ്ഥാപനത്തെയും വിശ്വസിച്ചിരുന്നു .ഓരോ ഉപഭോക്താവുമായി അടുത്ത കുടുംബ ബന്ധം ഇദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു . തൊടുപുഴയുടെ വ്യാപാര രംഗത്തെ ഒരു കാരണവരെയാണ് കുഞ്ഞേട്ടന്റെ മരണത്തോടെ നഷ്ടമായത് .

Advertisment