Advertisment

ഗോൾമഴയിൽ മുക്കി ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ; ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ഇംഗ്ലണ്ട് പാനമയെ വീഴ്ത്തിയത്

New Update

View image on Twitter

നിഷ്നി: വെള്ളക്കാരുടെ പടയോട്ടത്തില്‍ കുഞ്ഞന്‍ പനാമ തവിടുപൊടി! ലോകകപ്പിന്‍റെ വേദിയില്‍ ആദ്യമായെത്തിയ പനാമയെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തമാക്കി. സ്റ്റാര്‍ സ്ട്രൈക്കര്‍ ഹാരികെയ്നിന്‍റെ ഹാട്രിക്കും സ്റ്റോണ്‍സിന്‍റെ ഡബിളുമാണ് ഇംഗ്ലണ്ടിന് വമ്ബന്‍ ജയം സമ്മാനിച്ചത്.



ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മത്സരത്തില്‍ ആറു ഗോളടിക്കുന്നത്. ഫെലിപ്പ് ബലോ പനാമയുടെ ആശ്വാസഗോള്‍ നേടി. ഇതും മറ്റൊരു ചരിത്രമായി! ലോകകപ്പില്‍ പാനമയുടെ ആദ്യത്തെ ഗോളാണ് ഫെലിപ്പ് ബലോ സ്വന്തമാക്കിയത്. ഹാട്രിക് നേട്ടത്തോടെ ഹാരി കെയ്ന്‍ അഞ്ചു ഗോളുകളുമായി ഈ ടൂര്‍ണമെന്‍റിലെ ടോപ് സ്കോറര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി. റൊണാള്‍ഡോ, ലുക്കാകു എന്നിവര്‍ നാലു ഗോള്‍ വീതം നേടി രണ്ടാം സ്ഥാനത്തുണ്ട്.



കളിയുടെ ആദ്യ പകുതിയില്‍‌ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ഇംഗ്ലീഷുകാര്‍ മുന്നിലായിരുന്നു. എട്ടാം മിനിറ്റില്‍ ജോണ്‍ സ്റ്റോണ്‍സിലൂടെയാണ് ഇംഗ്ലണ്ട് ഗോള്‍ വേട്ടയ്ക്കു തുടക്കമിട്ടത്. 22 ാം മിനിറ്റില്‍ കെയ്ന്‍ പെനാല്‍റ്റിയിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മല്‍സരത്തിന് 36 മിനിറ്റ് മാത്രം പ്രായമായപ്പോള്‍ ജെസെ ലിങ്കാര്‍ഡിലൂടെ ഇംഗ്ലണ്ടിന് മൂന്നാം ഗോളും നേടി. അടുത്ത നാലു മിനിറ്റിനുള്ളില്‍ ഇംഗ്ലണ്ട് ഗോളെണ്ണം നാലാക്കി ഉയര്‍ത്തി. സ്റ്റോണ്‍സായിരുന്നു ഇക്കുറിയും വലചലിപ്പിച്ചത്. അടുത്ത അഞ്ച് മിനിറ്റിനുള്ളില്‍ ഇംഗ്ലീഷുകാര്‍ അഞ്ചാം ഗോളും നേടി. കോര്‍ണര്‍ കിക്കിനിടെ പനാമ പ്രതിരോധം കെയ്നെ വലിച്ചിട്ടതിനു പെനാല്‍റ്റി. കെയ്ന്‍ ലക്ഷം പിഴയ്ക്കാതെ പന്ത് വലയിലെത്തിച്ചു.



ഒന്നാം പകുതിയില്‍ അഞ്ചു ഗോളോടെ വ്യക്തമായ ലീഡ് സ്വന്തമാക്കിയ ഇംഗ്ലണ്ട് രണ്ടാം പകുതിയില്‍ ഹാരികെയ്നു ഹാട്രിക്കിന് അവസരം ഒരുക്കി. . ആദ്യ രണ്ടു ഗോളുകള്‍ പെനല്‍റ്റിയില്‍നിന്നെങ്കില്‍, ഇത്തവണയൊരു ഭാഗ്യ ഗോളായിരുന്നു. ലോഫ്ടസ് ചീക്കിന്‍റെ ഗോള്‍ ലക്ഷ്യമാക്കിയുള്ള കിക്ക് കെയ്നിന്‍റെ കാലില്‍ത്തട്ടി വലയിലേക്കു വീണു. ഹാട്രിക് തികച്ച കെയ്ന്‍ മറ്റൊരു റിക്കാര്‍ഡ് കൂടി സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നിലേറെ ഗോള്‍ നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന റിക്കാര്‍ഡാണ് കെയ്ന്‍ സ്വന്തമാക്കിയത്. വിഖ്യാത താരങ്ങളായ ഗാരി ലിനേക്കറും റോജര്‍ ഹണ്ടുമാണ് ഈ നേട്ടം മുമ്ബ് കൈവരിച്ചുട്ടുള്ളത്.



ഇംഗ്ലണ്ട് ഗോളടി അവസാനിപ്പിച്ചതോടെ പനാമ കാവ്യനീതിയെന്നവണ്ണം ലോകകപ്പില്‍ അവരുടെ ആദ്യ ഗോള്‍ സ്വന്തമാക്കി. ഫെലിപ്പ് ബലോയുടെ ബൂട്ടിനായിരുന്നു അതിനുള്ള ഭാഗ്യം ഉണ്ടായത്. അവിലായുടെ ഫ്രീകിക്കില്‍നിന്നും കിട്ടിയ പന്ത് ഇംഗ്ലണ്ട് ഗോള്‍കീപ്പറെ കബളിപ്പിച്ച്‌ വലയിലാക്കുകയായിരുന്നു ബലോ.

Advertisment